Thursday, April 25, 2013
വളാഞ്ചേരി മര്‍ക്കസ് കോളജ് കെട്ടിടോദ്ഘാടനവും പി.ജി ബ്ലോക്ക് ശിലാസ്ഥാപനവും 27ന്
മലപ്പുറം: വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ
കാമ്പസിലെ നിര്‍മാണം പൂര്‍ത്തിയായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആര്‍ട്‌സ
്& സയന്‍സ് കോളജ് കെട്ടിടോദ്ഘാടനവും പി.ജി ബ്ലോക്ക്
ശിലാസ്ഥാപനവും 27ന് ശനിയാഴ്ച വെകുന്നേരം അഞ്ചിന് യു.എ.ഇ
പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹിമാന്‍ അല്‍ ഹാഷിമി നിര്‍വഹിക്കുമെന്ന്
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനം പത്മശ്രീ എം.എ യൂസഫലിയും നിര്‍വ്വഹിക്കും. മര്‍ക്കസ് പ്രസിഡന്റുകൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി സ്മാരക ഓഡിറ്റോറിയത്തിന്റെ നിര്‍മാണോദ്ഘാടനം പത്മശ്രീ എം.എ യൂസഫലിയും നിര്‍വ്വഹിക്കും. മര്‍ക്കസ് പ്രസിഡന്റുകൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
Monday, April 22, 2013
വിശ്വാസികള്‍ ഒഴുകിയെത്തി..കടമേരി റഹ്‌മാനിയ റൂബി ജൂബിലിക്ക് ഉജ്ജ്വല പരിസമാപ്‌തി
കടമേരി: വൈജ്ഞാനിക കേരളത്തിലാദ്യമായി മത ഭൌതിക സമന്വയ വിദ്യഭ്യാസമെന്ന ആശയം
കാഴ്‌ചവെച്ച് പ്രവര്‍ത്തി പദത്തില്‍ നടപ്പിലാക്കി വിജയിച്ച, കടമേരി റഹ് മാനിയ്യ അറബിക് കോളേജിന്റെ റൂബി
ജൂബിലിക്ക് വടകരയിലെ കടമേരിയില്‍ പ്രൌഢോജ്‌ജ്വല പരിസമാപ്‌തി.
നാട്ടിന്‍റെ വിവിധ മേഖലകളില്‍ നിന്നായി
ഒഴുകിയെത്തിയ വിശ്വാസി സാഗരത്തെ സാക്ഷി നിര്‍ത്തി സയ്യിദ് ഹൈദരലി ശിഹാബ്
തങ്ങളാണ് പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്.
സമൂഹം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയും
കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്യുന്ന പുതിയ കാലത്ത് ധാര്‍മ്മികബോധമുള്ള തലമുറയെ
വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് തങ്ങള്‍. പറഞ്ഞു.
കഴിഞ്ഞുപോയ മുസ്‌ലിം ഭരണകര്‍ത്താക്കളും
മഹത്തുക്കളുമെല്ലാം വിജ്ഞാനത്തിന് നല്‍കിയ പ്രാധാന്യം പുതിയ തലമുറ പഠിക്കണമെന്നും
തങ്ങള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന ആഘോഷപരിപാടികളില്‍
നിരവധി പണ്ഡിതന്‍മാരും കേന്ദ്രസംസ്ഥാന മന്ത്രിമാരും നേതാക്കളുമാണ്
വിവിധ സെഷനുകളിലായി പങ്കെടുത്തത്. സ്ഥാപനത്തില്‍ നിന്നും മത ഭൌതിക സമന്വയ പഠനം പൂര്‍ത്തീകരിച്ച് ഇരു
വിഭാഗത്തിലും ബിരുദങ്ങള്‍ നേടിയ 138 യുവപണ്ഡിതന്‍മാരാണ് കഴിഞ്ഞ ദിവസം റഹ്‌്‌മാനി ബിരുദവും സര്‍ട്ടിഫിക്കറ്റും
സനദും ഏറ്റു വാങ്ങിയത്. ഇവര്‍ക്കുള്ള സനദ് ദാനം നിര്‍വ്വഹിച്ചതും പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആയിരുന്നു
കോളജില്‍ പഠനം പൂര്‍ത്തിയാക്കിയവരും പഠിച്ചുകൊണ്‌ടിരിക്കുന്നവരുമായ
40 നിര്‍ധനര്‍ക്ക് റഹ്‌്‌മാനിയ
യു.എ.ഇ ഉത്തരമേഖല കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന റഹ്‌്‌മാനിയ മഹലിന്റെ
പ്രഖ്യാപനവും സമാപനപൊതുയോഗത്തില്‍ നടന്നു.
സമാപന സമ്മേളന ദിവസം രാവിലെ നടന്ന പൂര്‍വവിദ്യാര്‍ഥി
സംഗമം ഹജ്ജ് കമറ്റി ചെയര്‍മാനും സ്ഥാപന പ്രിന്‍സിപ്പളുമായ ശൈഖുനാ കോട്ടുമല ടി എം
ബാപ്പുമുസ്‌്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഫരീദ് റഹ്‌്‌മാനി കാളികാവ് അധ്യക്ഷത
വഹിച്ചു. സി ഹംസ സാഹിബ് മേലാറ്റൂര്‍, സൈതലവി റഹ്‌്‌മാനി, കോഡൂര്‍ മുഹ്‌യുദ്ദീന്‍ കുട്ടി
മുസ്‌്‌ല്യാര്‍, അബ്ദുല്ല ഫൈസിവേളം, മുസ്‌തഫ
റഹ്‌്‌മാനി മാവൂര്‍, മുടിക്കോട് മുഹമ്മദ് മുസ്‌്‌ല്യാര്‍
സംസാരിച്ചു.
തുടര്‍ന്ന് നടന്ന കര്‍മസരണി ജിഫ്രി മുത്തുക്കോയ
തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കെ ടി ഹംസമുസ്‌്‌ല്യാര്‍ വയനാട് അധ്യക്ഷത വഹിച്ചു. എം
ടി അബ്‌്‌ദുല്ല മുസ്‌്‌ല്യാര്‍,
മൂസക്കുട്ടി ഹസ്രത്ത്, ബഷീര്‍ ഫൈസി ചീക്കോന്ന്, വി മൂസക്കോയ മുസ്‌്‌ല്യാര്‍, മാഹിന്‍മുസ്‌്‌ല്യാര്‍, കബീര്‍ റഹ്‌്‌മാനി സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന നേതൃസ്വരം കേരള
വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി കെ എം സാദിഖ് മുസ്‌്‌ല്യാര്‍ അധ്യക്ഷത
വഹിച്ചു. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, ഹംദുല്ല സഈദ് എം പി,മുസ്‌തഫ മുണ്‌ടുപാറ, അബൂബക്കര്‍ ഫൈസി മലയമ്മ, സംസാരിച്ചു.സമാപന സമ്മേളനം പാണക്കാട്
ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത പ്രസിഡന്റ് സി കോയക്കുട്ടി
മുസ്‌്‌ല്യാര്‍ ആനക്കര അധ്യക്ഷതവഹിച്ചു.
കോഴിക്കോട് വലിയഖാസി നാസറുദ്ദിന്‍ അബ്ദുല്‍ ഹയ്യ്
തങ്ങള്‍, പ്രാര്‍ഥന നടത്തി.
ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌്‌്‌ല്യാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌്‌ല്യാര്‍, പി കെ പി
അബ്ദുസ്സലാം മുസ്‌്‌ല്യാര്‍, എം സി മായിന്‍ഹാജി, ത്വാഖ അഹ്‌്‌മദ് മുസ്‌്‌ല്യാര്‍, ചെറുവാളൂര്‍ അബ്ദുസ്സലാം
മുസ്‌്‌ല്യാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌്‌ല്യാര്‍, എസ്
പി എം തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
അരീക്കര്‍ അബ്ദുറഹിമാന്‍ മുസ്‌്‌ല്യാരുടെ
ജൌഹറുല്‍ മുനള്ളം എന്ന ഗ്രന്ഥം കുറ്റിക്കണ്‌ടി അബൂബക്കര്‍ ഹാജിക്ക് നല്‍കി പാണക്കാട്
ഹൈദരലി ശിഹാബ്‌തങ്ങള്‍ പ്രകാശനം ചെയ്‌തു.
സമാപന സമ്മേളനത്തില്‍ സമസ്‌ത പ്രസിഡന്റ് ശൈഖുനാ
ആനക്കര സി. കോയക്കുട്ടി മുസ്ല്യാര്‍ അദ്ധ്യക്ഷനായിരുന്നു. സമസ്‌ത ജന.സെക്രട്ടറി
ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍ സനദ്ദാന പ്രഭാഷണവും അബ്‌ദുസ്സമദ്
പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.
അവാര്‍ഡ്ദാനം ദുബൈ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം
മുറിച്ചാണ്ടി നിര്‍വ്വഹിച്ചു.
ഖത്തർ പാലസ് ഇമാം ഹാഫിള് സുഹൈല്‍ റഹ്മാനി കാവനൂര്‍ ഖിറാഅത്ത് നടത്തി. റഹ്മാനിയ്യ:
പ്രിന്‍സിപ്പല്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ല്യാര്‍, മന്ത്രി മഞ്ഞളാംകുഴി അലി, ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, ഇ.ടി. മുഹമ്മദ്
ബഷീര്‍ എം.പി., എം.സി. മായിന്‍ ഹാജി, ചെറുവാളൂര്‍
ഹൈദ്രോസ് മുസ്‌ല്യാര്‍ സംബന്ധിച്ചു. ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍ സ്വാഗതവും മുഹമ്മദ്
റഹ്‌മാനി തരുവണ നന്ദിയും പറഞ്ഞു.
Friday, April 19, 2013
കടമേരി റഹ്‌മാനിയ്യ: കോളേജ്; റൂബി ജൂബിലി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
റഹ്‌മാനിയ്യ അറബിക് കോളേജ് റൂബി ജൂബിലി സമ്മേളനത്തിന് തുടക്കം കുറിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാകയുയര്‍ത്തുന്നു. |
നാദാപുരം: `സമന്വയത്തിന്റെ
നാല്‍പ്പതാണ്‌ട്' എന്ന പ്രമേയത്തില്‍ കടമേരി റഹ്മാനിയ്യ
അറബിക് കോളജ് റൂബിജൂബിലി സനദ്‌ദാന സമ്മേളനത്തിനു വടകരയിലെ കടമേരിയില്‍ ഉജ്ജ്വല
തുടക്കം.
മത ഭൌതിക സമന്വയ വിദ്യഭ്യാസമെന്ന ആശയം കേരത്തിലാദ്യമായി കൊണ്ടു വന്നതും സിലബസ് തയ്യാറാക്കി നടപ്പില്‍ വരുത്തിയതുമായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഥമ സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സമസ്‌ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ പ്രിന്‍സിപ്പളുമായ സ്ഥാപനത്തിന്റെ ചതുര്‍ദിന സമ്മേളനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്.
മത ഭൌതിക സമന്വയ വിദ്യഭ്യാസമെന്ന ആശയം കേരത്തിലാദ്യമായി കൊണ്ടു വന്നതും സിലബസ് തയ്യാറാക്കി നടപ്പില്‍ വരുത്തിയതുമായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഥമ സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സമസ്‌ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ പ്രിന്‍സിപ്പളുമായ സ്ഥാപനത്തിന്റെ ചതുര്‍ദിന സമ്മേളനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്.
കഴിഞ്ഞ ദിവസം സമ്മേളന
നഗരിയില്‍ സംവിധാനിച്ച എക്‌സിബിഷനോടെയാണ് സമ്മേളനത്തിന് തുടക്കമായത്. റുബെക്‌സ്
13 എന്ന നാമകരണത്തില്‍ വൈവിധ്യമാര്‍ന്ന കാഴ്‌ചകളുള്‍ക്കൊള്‌ളുന്ന
എക്‌സിബിഷന്‍ മന്ത്രി ശ്രീ.മുല്ലപ്പള്ളി രാമചന്ത്രനാണ് ഉദ്‌ഘാടനം ചെയ്‌തത്.
തുടര്‍ന്ന് കോളേജ്
അങ്കണത്തിലെ സമ്മേളന നഗരിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി.
റഹ്‌മാനിയ്യ സ്ഥാപനങ്ങളുടെ സ്ഥാപകന്‍ ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്‌ല്യാരുടെ മഖ്‌ബറ
സിയാറത്തിനു വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌്‌്‌ല്യാര്‍ നേതൃത്വം നല്‍കി.
മഹല്ല് സമുദ്ധാരണം:പലിശരഹിത ബാങ്ക് പദ്ധതിയുമായി എസ്.എം.എഫ്
മലപ്പുറം ജില്ലയിലെ മഹല്ല് സംവിധാനം
മെച്ചപ്പെടുത്തുന്നതിന് സുന്നി മഹല്ല് ഫെഡറേഷന്‍ നൂതന കര്‍മ പദ്ധതിയൊരുക്കുന്നു.
വിവര ശേഖരണം, പലിശരഹിത ബാങ്ക്, ആശ്വാസ് സാമ്പത്തിക സഹായ പദ്ധതി, ടീനേജ്
സ്കൂള്‍ തുടങ്ങിയ വിപുലമായ പദ്ധതികള്‍ക്കാണ് അണിയറില്‍ ശ്രമം നടക്കുന്നത്.
ജില്ലയിലെ 400 ഓളം വരുന്ന മഹല്ലുകളില്‍ സര്‍വേ നടത്തിയ സമ്പൂര്‍ണ
വിവരശേഖരണം നടത്തും. രണ്ടുമാസത്തിനകം 150 ഓളം മഹല്ലുകളില്‍ പലിശരഹിത ബാങ്ക് സിസ്റ്റം
ആരംഭിക്കാനും പദ്ധതിയുണ്ട്. സുന്ദൂഖ് എന്ന നാമധേയത്തിലാണ് ബാങ്ക് പദ്ധതി നടപ്പാക്കുക
മഹല്ലുകളിലെ ദരിദ്രരും
അവശരുമായ രോഗികളെ സഹായിക്കുന്നതിന് ആശ്വാസ് എന്ന പേരില്‍ പ്രത്യേക സാമ്പത്തിക
പദ്ധതിക്കും ഫെഡറേഷന് ഉടനെ തുടക്കം കുറിക്കും. എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയ
വിദ്യാര്‍ഥികളുടെ ധാര്‍മിക വിദ്യാഭ്യാസത്തിനായി ടീനേജ് സ്കൂളും പദ്ധതിയിലുണ്ട്.
ഇതിനു പുറമെ വിവിധ
കോഴ്സുകള്‍ നടത്താനും ഫെഡറേഷന് പദ്ധതിയുണ്ട്. മത-ഭൌതിക വിഷയങ്ങളില്‍ പഠനത്തിന്
കുടുംബങ്ങള്‍ക്ക് സന്തുഷ്ടകുടുംബം കോഴ്സ്, യുവാക്കളുടെ നേതൃഗുണം വളര്‍ത്താന്‍ എംപവര്‍മെന്‍റ്
സ്കീം, കൌമാര പ്രായക്കാര്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍
തുടങ്ങി വിവിധ സംരംഭങ്ങള്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്.
Thursday, April 18, 2013
പ്രസ്ഥാനിക സൌഹൃദങ്ങള് കാത്തുസൂക്ഷിക്കുക പ്രൊഫ: കെ ആലിക്കുട്ടി മുസ്ലിയാര്
എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്ക്കി
അബുദാബി:
കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആത്മീയ ചൂഷണം തടയുന്നതിന് വേണ്ടി കര്‍ശന നടപടികള്‍
സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ. എസ്.കെ.എസ്.എസ്.എഫ്. നേതാക്കള്‍ കേരളമുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ഭരണഘടന അനുവദിക്കുന്ന വിശ്വാസസ്വാതന്ത്ര്യത്തിന്റെ
മറവില്‍ അരങ്ങേറുന്ന ഇത്തരം ആത്മീയ തട്ടിപ്പുകളെ തടഞ്ഞില്ലെങ്കില്‍ അത് കേരളീയ സമൂഹത്തിന്റെ
പ്രബുദ്ധമായ നിലനില്പിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ക്കിട വരുത്തുമെന്ന്
നേതാക്കള്‍ ഓര്‍മിപ്പിച്ചു.
പ്രസിഡന്റ്
സയ്യിദ് ശുഐബ് തങ്ങള്‍, സെക്രട്ടറി ഹുസൈന്‍ ദാരിമി എന്നിവര്‍ ഇതുസംബന്ധമായ നിവേദനം
മുഖ്യമന്ത്രിക്ക് കൈമാറി. പ്രവാസിസമൂഹം അഭിമുഖീകരിക്കുന്ന വിമാനയാത്രാ പ്രശ്‌നവും വിവിധ
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണ നയങ്ങള്‍ മൂലം പ്രവാസികള്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങളും
സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നാഷണല്‍ കമ്മിറ്റി നേതാക്കളായ ശിയാസ്
സുല്‍ത്താന്‍, റസാഖ് വളാഞ്ചേരി, അബ്ദുല്ല ചേലേരി, അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍, ശുക്കൂര്‍
വെണ്മനാട് തുടങ്ങിയവര്‍ സംഘത്തില്‍ അംഗങ്ങളായിരുന്നു.
സമസ്ത മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി
കോഴിക്കോട്:
ബുറൈദ-അല്‍കസീം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (സഊദി അറേബ്യ), മസ്‌കത്ത്-മത്‌റഹ് മദ്‌റസത്തു
ഇഖ്‌റഅ് (ഒമാന്‍) എന്നീ മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം
മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9257 ആയി.
വര്‍ദ്ദിച്ചുവരുന്ന
അനാശാസ്യ-അധാര്‍മിക പ്രവണതകള്‍ തടയുന്നതിന് ധാര്‍മിക വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുകയും
ശക്തിപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. മധ്യവേനല്‍ അവധിക്കാലം മദ്‌റസകളില്‍ അധികമസയമെടുത്തുള്ള
പഠനം ശക്തിപ്പെടുത്തുന്നതോടൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, കുടുംബിനികള്‍, കുടുംബ
നാഥന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വെക്കേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ശോഷിച്ചുവരുന്ന
സദാചാര രംഗം ബലപ്പെടുത്തുന്നതിന് കര്‍മരഗംത്തിറങ്ങാന്‍ മഹല്ല് - മദ്‌റസാ ഭാരവാഹികള്‍,
ഉസ്താദുമാര്‍, സംഘടനാ ബന്ധുക്കള്‍ തയ്യാറാവണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് നിര്‍വ്വാഹക സമിതി ആവശ്യപ്പെട്ടു. കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍
ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. ജനറല്‍സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
പ്രൊ.കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍,
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഹാജി
കെ.മമ്മദ് ഫൈസി, എം.എ.ഖാസിം മുസ്‌ലിയാര്‍, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍
മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ്
പൂക്കോട്ടൂര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍
പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.
വിവാദകേശം: ലീഗ് ചെയ്‌ത കാര്യങ്ങളെക്കുറിച്ച് പൂര്‍ണ വിശ്വാസമെന്നു സമസ്‌ത
മലപ്പുറം:
വിവാദകേശ സത്യവാങ്ങ് മൂലം സംബന്ധിച്ച് മുസ്‌ലിംലീഗ് ചെയ്‌ത കാര്യങ്ങളെക്കുറിച്ച്
തങ്ങള്‍ക്കു പൂര്‍ണ വിശ്വാസവും ബോധ്യവും ഉണെ്‌ടന്നു സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ
നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍,
കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ എന്നിവര്‍ അറിയിച്ചു.
ഇക്കാര്യത്തില്‍
നീതിപൂര്‍വമായ നിലപാട് ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്‌ടാവുമെന്ന് ഉറച്ച വിശ്വാസമുണ്‌ട്.
ഇതനുസരിച്ച് മറ്റു പ്രക്ഷോഭ പരിപാടികളിലേക്ക് പോകേണ്‌ട സാഹചര്യം ഇപ്പോഴില്ല. മുസ്‌ലിംലീഗും
സമസ്‌തയും തമ്മിലുള്ള ചില തെറ്റിദ്ധാരണകള്‍ ചര്‍ച്ച ചെയ്യുകയും പൊതു ധാരണയിലെത്തുകയും
ചെയ്‌തിട്ടുണ്‌ട്.
ഈ
അടിസ്ഥാനത്തില്‍ പരസ്യപ്രസ്‌താവനകളോ മറ്റോ ഉണ്‌ടാവരുതെന്നുമാണു തീരുമാനം. വിവാദ കേശവുമായി
ബന്ധപ്പെട്ട് പാണക്കാട് ചേര്‍ന്ന യോഗം സംബന്ധിച്ചു വന്ന വാര്‍ത്തയിലെ ചില പരാമര്‍ശങ്ങള്‍
വസ്‌തുതാ വിരുദ്ധമാണെന്നും അവര്‍ അറിയിച്ചു.
Wednesday, April 17, 2013
Sunday, April 14, 2013
വാഫിക്ക് അലീഗഡ് പഠനകേന്ദ്രം അനുവദിച്ചു
വളാഞ്ചേരി:
അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം വളാഞ്ചേരി മര്‍കസ് ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന് (സി.ഐ.സി) അനുവദിച്ച് വിഞ്ജാപനമിറിക്കി.
കേരളത്തില് അലീഗഡ് സര്‍വകലാശാല അംഗീകരിക്കുന്ന ആദ്യത്തെ പഠനകേന്ദ്രമാണിത്. അലീഗഡ്
ഡിസ്റ്റന്‍സ് എഡുക്കേഷന്‍ സെന്‍റര്‍ മേധാവി ഡോ.നസീഫ് അഹ്മദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള
ഉന്നതസംഘം കഴിഞ്ഞ ജനുവരിയില്‍ മര്‍കസ് സന്ദര്‍ശിച്ച് സൌകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
അലീഗഡ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച എല്ലാ കോഴുസുകളും പുതുതായി
അനുവദിക്കപ്പെട്ട ഈ കേന്ദ്രം വഴി ചെയ്യാവുന്നതാണ്. അതിനിടെ വാഫി കോഴ്സിലേക്കുള്ള പുതിയ
അധ്യയന വര്‍ഷത്തെ പ്രവേശന പരീക്ഷ മെയ് 8,9 തിയ്യതികളിലായി നടക്കുമെന്ന് ബന്ധപ്പെട്ട
വൃത്തങ്ങള്‍ അറിയിച്ചു. മദ്രസയില്‍ ഏഴാം തരം പാസായ എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍പഠനയോഗ്യതയും
നേടിയവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അപേക്ഷാഫോമുകള്‍ വാഫി കോളജുകളില്‍ നിന്നും സംസ്ഥാനത്തെ
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ക്ക്
9349677788 എന്ന നമ്പറില്‍ ബന്ധപ്പെടുക
വ്യാജ കേശം; സത്യവാങ്മൂലത്തില്‍ വീഴ്ച വന്നിട്ടുണ്ടോ വെന്നതു പരിശോധിക്കണം: സി. മമ്മൂട്ടി എം.എല്‍. എ
മതകാര്യങ്ങളില്‍
തീരുമാനങ്ങളെടുക്കേണ്ടത് പണ്ഡിതരാണ്; അനിവാര്യ ഘട്ടങ്ങളിൽ ലീഗും ഇടപെടും
ദോഹ:
മതകാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത് പണ്ഡിതരാണെന്നും എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ
ലീഗ് ഇടപെടുമെന്നും ശരീഅത്ത് സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടം അതിനുള്ള ഉദാഹരണമാണെന്നും
തിരൂര്‍ എം എല്‍ എയും പിന്നാക്ക ക്ഷേമസമിതി ചെയര്‍മാനുമായ സി. മമ്മൂട്ടി എം.എല്‍. എ
പ്രസ്താവിച്ചു. ഖത്തറിൽ വ്യാജ കേശ വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്
മറുപടി പറയുകയായിരുന്നു അദ്ദേഹം.
എല്ലാ
മതപരമായ കാര്യങ്ങളിലും പാര്‍ട്ടി തീരുമാനമെടുക്കാറില്ല.എന്നതു പോലെ പാര്‍ട്ടി കാര്യങ്ങളില്‍
സംഘടനകളും ഇടപെടാറില്ല. കാരണം മുസ്‌ലിം ലീഗ് പൊതുപ്ലാറ്റ് ഫോമാണ്. ലീഗില്‍ എല്ലാ വിഭാഗം
മുസ്‌ലിംകളുമുണ്ട്. മതത്തെ കച്ചവടത്തിനു വേണ്ടി ഉപയോഗിക്കാന്‍ പാടില്ല മതസംഘടനകള്‍
രാഷ്ട്രീയത്തിലും രാഷ്ട്രീയ സംഘടനകള്‍ മതകാര്യങ്ങളിലും ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം
പറഞ്ഞു.
സമസ്തയും
ലീഗും പരസ്പരം നിയന്ത്രിക്കുന്ന സംഘടനകളല്ലെന്നും അദ്ദേഹം പറഞ്ഞു. മതകാര്യങ്ങളില്‍
പണ്ഡിതരാണ് തീരുമാനങ്ങള്‍ എടുക്കുക. പാര്‍ട്ടി കാര്യങ്ങളില്‍ അവര്‍ ഇടപെടാറില്ല. തിരുകേശ
വിവാദത്തില്‍ മുടി യഥാര്‍ഥത്തില്‍ ഉള്ളതാണോ വ്യാജമാണോ എന്ന് തീരുമാനിക്കേണ്ടത് വിദഗ്ധരാണ്.
എങ്കിലും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ ആരു പറഞ്ഞാലും ലീഗ് അംഗീകരിക്കും.
തിരുകേശ
വിവാദത്തെ തുടര്‍ന്ന് കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വീഴ്ച
വന്നിട്ടുണ്ടോ എന്ന് ബന്ധപ്പെട്ട നിയമ വകുപ്പുകള്‍ പരിശോധിച്ച് മറുപടി പറയേണ്ടതാണ്.
മുസ്‌ലിം ലീഗ് ഒരു മതസംഘടനക്കും എതിരായി നില്‍ക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല. എന്നാല്‍
ലീഗിനെ എതിര്‍ക്കുന്നവരെ പാര്‍ട്ടി എതിര്‍ക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കാറില്ല.
-അദ്ദേഹം പറഞ്ഞു.
എല്‍
ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസില്‍ നിന്നും പ്ലസ് ടുവാക്കിയ
നടപടി പുനഃപരിശോധിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭയുടെ നിലവാരത്തിന് അനുസരിച്ച് ഉയരാന്‍ എല്ലാ അംഗങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും
സി. മമ്മൂട്ടി പറഞ്ഞു.
Saturday, April 6, 2013
വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷിക സമാപന സമ്മേളനം ഇന്ന്, തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍
കല്‍പ്പറ്റ
: എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മറ്റിക്കു കീഴില്‍ ജില്ലയിലെ വെങ്ങപ്പള്ളി
യില്‍ പ്രവര്‍ത്തിക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ 10-ാം വാര്‍ഷിക വാഫി
സനദ്ദാന സമ്മേളനം പൊതു സമ്മേളനത്തോടെ ഇന്ന് സമാപിക്കും. സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം
ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന് കെ. ഐ. സി. ആര്. അഡ്‌മിന്‍ ഡസ്‌ക് അറിയിച്ചു
ഇന്റര്‍നെറ്റിലെ
ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലൂടെയും മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ വഴിയുമാണ് ലോകത്തിന്റെ
വിവിധ ഭാഗത്തുനിന്ന് സമ്മേളനം വീക്ഷിക്കാനുള്ള സൌകര്യം ഒരുക്കിയിട്ടുള്ളത്.
വൈകിട്ട്
5 മണിമുതല്‍ ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്‌ത പ്രസിഡണ്ട് ആനക്കര സി കോയക്കുട്ടി
മുസ്‌ലിയാര്‍, അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം
ചെയ്യും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി തുടങ്ങി പ്രമുഖര്‍
സംബന്ധിക്കും. സമസ്‌ത ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന
പ്രഭാഷണം നിര്‍വ്വഹിക്കും. അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. രാത്രി
9 മണിക്ക് നടക്കുന്ന ദുആ സമ്മേളനത്തിന് പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍നേതൃത്വം
നല്‍കും
വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം; സനദ് ദാനസമാപന സമ്മേളനം ഇന്ന്,പ്രമുഖര്‍ സംബന്ധിക്കും
ആത്മീയ
വിജ്ഞാനം മനുഷ്യ ജീവിതത്തെ സാര്‍ത്ഥകമാക്കുമെന്ന് മുഖ്യമന്ത്രി
കല്‍പ്പറ്റ: മനുഷ്യ ജീവിതത്തെ സാര്‍ത്ഥതകമാക്കുത്
ആത്മീയ വിജ്ഞാനം മാത്രമാണെന്നും കണ്ടുപിടുത്തങ്ങളുടേയും പുരോഗതിയുടേയും ഉത്തുംഗ
ശ്രേണിയിലെത്തിത്തിയ മനുഷ്യ സമൂഹം സ്വജീവിതത്തില്‍ പരാജയത്തിന്റെ പടുകുഴിയില്‍
നിപതിക്കുതും ലോകത്ത് അരാജകത്വങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുതും ആത്മീയ
ജ്ഞാനത്തിന്റെ അഭാവമാണെന്നും ബഹു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു .
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമിയുടെ 10-ാം വാര്‍ഷിക വാഫി സനദ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുു അദ്ദേഹം. പുതുതായി നിര്‍മ്മിച്ച ശിഹാബ് തങ്ങള്‍ സ്മാരക
അഡ്മിനിസ്‌ട്രേഷന്‍ ബ്ലൊക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
കേരളത്തിന്റെ മതമൈത്രിയുടെ അംബാസഡറായ ശിഹാബ് തങ്ങളെ ഒരു കാലത്തും കേരളീയര്‍ക്ക്
മറക്കാനാവില്ലെ് മുഖ്യമന്ത്രി പറഞ്ഞു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
അദ്ധ്യക്ഷനായിരുു.
എം ഐ ഷാനവാസ് എം പി, സി മമ്മൂ'ി എം എല്‍
എ, സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പ്രസംഗിച്ചു. അക്കാദമിയുടെ ഉപഹാരം
ജനറല്‍ സെക്ര'റി ഹാരിസ് ബാഖവി കമ്പളക്കാട് മുഖ്യമന്ത്രിക്ക് നല്‍കി. ദശവാര്‍ഷികോപഹാരം
നിലാവ് പി സി ഇബ്രാഹിം ഹാജിക്ക് കോപ്പി നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തുകെ ടി
ഹംസ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഹ്മത്തുല്ലാ
ഖാസിമി മൂത്തേടം, ഫരീദ് റഹ്മാനി കാളികാവ്, സി മൊയ്തീന്‍കു'ി, പി എ ആലി ഹാജി, എന്‍
മൊയ്തീന്‍കു'ി സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതം പറഞ്ഞു.അഞ്ച് ദിവസങ്ങളിലായി
നടു വരു ദശവാര്‍ഷികാഘോഷം ഇ് 5 മണിക്ക് നടക്കു സനദ്ദാന സമ്മേളനത്തോടെ സമാപിക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ആനക്കര സി കോയക്കു'ി മുസ്‌ലിയാര്‍,
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മന്ത്രി പി കെ കുഞ്ഞാലിക്കു'ി, മന്ത്രി
മഞ്ഞളാംകുഴി അലി, പാറൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍, കോ'ുമല ബാപ്പു മുസ്‌ലിയാര്‍
തുടങ്ങിയവര്‍ സംബന്ധിക്കും.
സനദ് ദാനസമാപന
സമ്മേളനം ഇന്ന് 5 മണി മുതൽ
സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് ആരംഭിക്കും. സമസ്‌ത
പ്രസിഡണ്ട് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ പി കെ
കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി സംബന്ധിക്കും.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
സനദ്‌ദാന പ്രഭാഷണം നിര്‍വ്വഹിക്കും. അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും.
രാത്രി 9 മണിക്ക് നടക്കുന്ന ദുആ സമ്മേളനത്തിന്
പാറന്നൂര്‍ പി പി ഇബ്രാഹിം മുസ്‌ലിയാര്‍നേതൃത്വം നല്‍കും
Friday, April 5, 2013
ഉമറലി ശിഹാബ് തങ്ങള്‍ സ്‌മാരക സൌധത്തിനു കോഴിക്കോട്ട് ശിലയിട്ടു
കോഴിക്കോട്:
അന്യം നിന്നു പോവുന്ന
വിശുദ്ധിയായിരുന്നു പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ വലുപ്പമെന്ന് പാണക്കാട്
ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നിര്‍മിക്കുന്ന പാണക്കാട് ഉമറലി
ശിഹാബ് തങ്ങള്‍ സ്‌്‌മാരക സൌധത്തിന്റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു
അദ്ദേഹം.
സമസ്‌ത സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌്‌ല്യാര്‍
അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍,
കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍, എം സി മായിന്‍ഹാജി, ടി
പി എം സാഹിര്‍, ഉമര്‍ ഫൈസി മുക്കം, അബ്‌്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ
മോയിന്‍കുട്ടി, എം സി ഖമറുദ്ദീന്‍ കാസര്‍കോട്, ഇബ്‌റാഹിം
ഹാജി തിരൂര്‍, കാളാവ് സൈതലവി മുസ്‌്‌ല്യാര്‍,
അബ്‌്‌ദുല്ലഹാജി പാറക്കടവ്, സി എച്ച് ത്വയ്യിബ് ഫൈസി, പൊയ്‌ലൂര്‍
അബൂബക്കര്‍, കൊയപ്പത്തൊടി മുഹമ്മദലി ഹാജി, നാസര്‍
ഫൈസി കൂടത്തായി, അബ്‌്‌ദുര്‍റസാഖ് ബുസ്‌താനി, ടി
മാമുക്കോയ ഹാജി, ടി കെ പരീക്കുട്ടി ഹാജി, എവറസ്റ്റ്
കോയ, കൊട്ടോടത്ത് മൊയ്‌തീന്‍കോയ,
മുസ്‌തഫ ഹാജി ചെറിയക്കാട്, പി
എ മൌലവി അച്ചനമ്പലം, മജീദ് ദാരിമി,
കബീര്‍ ആക്കോട്, എം
കെ ഹംസ, ഇബ്‌റാഹിം ഹാജി എടച്ചേരി,
സി പി ഇഖ്‌്‌ബാല്‍
സംസാരിച്ചു.
Subscribe to:
Posts (Atom)