" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Monday, December 30, 2013

"മുത്തു നബി ; സ്‌നേഹത്തിന്റെ തിരുവസന്തം" SKSSF റബീഅ് കാമ്പയിന് അന്തിമ രൂപമായി; സംസ്ഥാന തല ഉദ്ഘാടനം ജനു.2ന് തിരുവനന്തപുരത്ത് ഒളിമ്പ്യന്‍ ഹാളില്‍

 

കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി www.skssfrabee.in പ്രവര്‍ത്തനമാരംഭിച്ചു

  • കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും
  • നബിദിനത്തില്‍ കാമ്പസുകളില്‍ ഇരുപത്തി അയ്യായിരം പാംലെറ്റ് വിതരണം ചെയ്യും 
  • യൂണിറ്റുകളില്‍ ഒന്നര ലക്ഷം ലഘുലേഖ വിതരണം ചെയ്യും 
  •  ജനുവരി ഇരുപതിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ സെമിനാർ 
  • എം.ഇ.എ. കോളേജില്‍ ഫിലോസഫിയ-ഇന്റര്‍ കോളേജിയേറ്റ് ക്വിസ് മത്സരം 
കോഴിക്കോട്: മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന റബീഅ് കാമ്പയിന്‍ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ജനുവരി രണ്ടിന് തിരുവനന്തപുരത്ത് ഒളിമ്പ്യന്‍ ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രശസ്ത കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എന്‍. വീരമണികണ്ഠന്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കും. ജൈഹിന്ദ് സി.ഇ.ഒ. കെ.പി. മോഹനന്‍

SYS. 60-ാം വാര്‍ഷികം; റിയാദിൽ 101 അംഗ സ്വാഗതസംഘം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്: നൂററാണ്ടുകളുടെ രാജപാരമ്പര്യവും കോടികളുടെ വഖ്ഫ് സ്വത്തുമുളള ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ മതവിജ്ഞാനത്തിലും, സംഘബോധത്തിലും ഇരു'ില്‍ തപ്പുമ്പോള്‍ തലയുയര്‍ത്തി നില്‍ക്കു മതകലാലയങ്ങളും, അഭിമാനാര്‍ഹമായ മസ്ജിദുകളും, പ്രശംസനീയമായ ജീവകാരണ്യ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ കാണുതിന്റെ പ്രേരകശക്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെും, സമസ്തയും കീഴ്ഘടങ്ങളും നടത്തു പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ തങ്ങള്‍ക്കും, സിറാജ് സുലൈമാന്‍ സേഠുവിനും എസ് വൈ എസ്സും, എസ് കെ ഐ സിയും നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുു തങ്ങള്‍. പൈതൃകത്തിന്റെ പതിനഞ്ചാം നൂററാണ്ട് എ പ്രമേയവുമായി 2014 ഫെബ്രവരിയില്‍ കാസര്‍ഗോഡ് നടക്കു എസ് വൈ എസ്സ് അറുപതാം വാര്‍ഷീക മഹാസമ്മേളനത്തിന്റെ റിയാദ് തല 101 അംഗ സ്വാഗതസംഘം തങ്ങള്‍ പ്രഖ്യാപിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി (ചെയര്‍മാന്‍) അലവിക്കു'ി ഒളവ'ൂര്‍ (കവീനര്‍) എന്‍ സി മുഹമ്മദ് കണ്ണൂര്‍ (ട്രഷറര്‍) തുടങ്ങിവരാണ് ഭാരവാഹികള്‍. സിറാജ് സുലൈമാന്‍ സേഠ്, അബു'ി മാസ്‌ററര്‍ ശിവപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു. വികെ മുഹമ്മദ് കണ്ണൂര്‍, കുന്നുമ്മല്‍ കോയ, കോയാമു ഹാജി, മുസ്തഫ ബാഖവി പെരുമുഖം സംബന്ദിച്ചു. സുബൈര്‍ ഹുദവി, അബ്ദുറസാഖ് വളക്കൈ, ഉമര്‍ കോയ, ഹബീബുളള പ'ാമ്പി, മുഹമ്മദ് അലി ഹാജി, സൈതലവി ഫൈസി, സമദ് പെരുമുഖം പരിപാടിക്ക് നേതൃത്വം നല്‍കി. എന്‍ സി മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. അലവിക്കു'ി ഒളവ'ൂര്‍ സ്വാഗതവും ശിഹാബ് വേങ്ങൂര്‍ നന്ദിയും പറഞ്ഞു.

Sunday, December 29, 2013

"നൂറുൻ അലാ നൂർ" KICR_SKSSF മീലാദ് കാമ്പൈൻ


വരവായി വീണ്ടും ഒരു സ്നേഹ വസന്തം..
നബി ഹുബ്ബിന്റെ അനിർവചനീയ അനുഭൂതിയിൽ ..

2-1-2014വ്യാഴാഴ്ച മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന KICR_SKSSF മീലാദ് കാമ്പൈൻ .
"نور على نور"
കേരള ഇസ്ലാമിക് ക്ലാസ് റൂമിൽ .(9pm -uae).

അറിവിന്റെ അനന്ത വിഹായസ്സിലേക്ക് തുറക്കുന്ന വിസ്മയ ജാലകം.. കേരളാ ഇസ്ലാമിക് ക്ലാസ് റൂം .. പ്രവാചക പ്രഭു, അശ്രഫുൽ വറാ മുത്ത് മുസ്തഫാ നബി തിരുമേനി (സ) യുടെ പുണ്യ ജന്മം കൊണ്ടനുഗ്രഹീതമായ ..
റബീ ഉൽ അവ്വൽ മാസത്തിൽ..ശ്രോതാക്കൾക്ക് മുന്പിൽ സമർപ്പിക്കുന്നു..
"നൂറുൻ അലാ നൂർ"
KICR_SKSSF മീലാദ് കാമ്പൈൻ .
( ഉസ്താദ് അബ്ദുസ്സലാം ബാഖവി, ഉസ്താദ് അബ്ദുൽ ഗഫൂർ അന്‍വരി, ഉസ്താദ് എം ടി അബൂ ബകർ ദാരിമി, ഉസ്താദ് അച്ചൂര് ഫൈസി, ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി, ഉസ്താദ് ടി.എച്ച് ദാരിമി, ഉസ്താദ് അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്, ഉസ്താദ് ശംസുദ്ദീൻ ഫൈസി, ഉസ്താദ് സല്മാൻ അസ്ഹരി )..തുടങ്ങി പ്രമുഖ പണ്ഡിത നിരയുടെ വ്യത്യസ്ത വിഷയങ്ങളിലുള്ള പഠന പ്രഭാഷണങ്ങൾ ..
ഓരോ സത്യ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട മർമ്മ പ്രധാനമായ വിശ്വാസ ഘടകങ്ങൾ..
പുണ്യ നബി ( സ ) യുടെ സമുദായം നിർണ്ണായകമായ പരീക്ഷണങ്ങൾ അഭിമുഖീകരിക്കുന്ന സമകാലിക സാഹചര്യത്തിൽ... അനിവാര്യമായും തിരിച്ചറിവ് തേടുന്ന അനേകം വിഷയങ്ങൾ...
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ... മീലാദ് കാമ്പൈൻ..

അറിയാനുള്ള അഭിനിവേശം, പുതു തലമുറയെ ബിദഈ കക്ഷികളുടെ വികല വിശ്വാസങ്ങളിലേക്ക് വലിച്ചു കൊണ്ട് പോകുമ്പോൾ.... അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ -- അഥവാ യഥാര്ത ദീനിന്റെ നേർവഴി കാണിക്കാൻ..
പൈത്ര് കത്തിന്റെയും പാരമ്പര്യത്തിന്റെയും കണ്ണി മുറിയാത്ത ആദര്ശ സംഹിതയുമായി .. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ആദര്ശ ബോധന രംഗത്തെ തിളക്കമാര്ന്ന പണ്ഡിത നിരയിലെ.. പ്രമുഖ വ്യക്തിത്വങ്ങൾ അണി നിരക്കുന്ന പ്രതിദിന പ്രഭാഷണങ്ങൾ ...
ചർച്ചകൾ, സംവാദങ്ങൾ, സംശയ നിവാരണം..

Friday, December 27, 2013

ജിദ്ദ S Y S ഉം J I C യും സംയുക്തമായി സംഘ ടിപ്പിക്കുന്ന മദീനാ സിയാറ

ജിദ്ദ S  Y S ഉം J I C യും സംയുക്തമായി സംഘ ടിപ്പിക്കുന്ന മദീനാ സിയാറ ജിദ്ദ ബഗ്ദാദിയ്യ ദാറു സ്സലാം വില്ലയുടെ പരിസരത്ത് നിന്നും 02/ 1/ 2014 ,വ്യാഴം 4:00 PM നും രാത്രി 9:00 pm നും പുറപ്പെടുന്നു. ഫാമിലികൾക്ക് പ്രത്യേ ക സൗ കര്യം .കൂടുതൽ വി വരങ്ങൾകും ബുകിങ്ങിനും 0507125628, 0551316015 എന്നീ നമ്പരുകളിൽ ബന്ധ പ്പെടുക  

Thursday, December 26, 2013

ഹളര്‍മൗത്ത് ഗവേഷകന്‍ ചരിത്രവേരുകള്‍ തേടി പാണക്കാട്ട്

ഹളര്‍മൗത്ത് ഗവേഷകന്‍ ചരിത്രവേരുകള്‍ തേടി പാണക്കാട്ട്

മലപ്പുറം: ഹളര്‍മൗത്തില്‍ നിന്നുള്ള സയ്യിദരെയും ഹള്‌റമികളെയും കുറിച്ച് ഗവേഷണം നടത്തുന്ന ചരിത്രകാരന്‍ വേരുകള്‍ തേടി പാണക്കാട്ടെത്തി. ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജി പ്രഫസറും പ്രശസ്ത ചരിത്രകാരനുമായ ആംഗ്‌സന്‍ങ് ഹോ ആണ് ഇന്നലെ പാണക്കാട് കൊടപ്പനക്കലെത്തിയത്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. അദ്ദേഹം രചിച്ച പ്രശസ്തമായ ദി ഗ്രേവ്‌സ് ഓഫ് തരീം എന്ന ഗ്രന്ഥം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ഹളര്‍ മൗത്തിലെ തരീമില്‍ നിന്ന് ഇന്ത്യന്‍ തീരത്തുടനീളമുള്ള സയ്യിദ് വംശാവലിയും സഞ്ചാരവും പഠനഗ്രന്ഥത്തില്‍ വിശദമാക്കുന്നുണ്ട്.

2006-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ഈ രംഗത്തെ ആധികാരികമായ ഗവേഷക ഗ്രന്ഥമെന്ന നിലക്ക് ലോകമൊട്ടുക്കും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കാലിഫോര്‍ണിയ, ചിക്കാഗോ, സ്റ്റാന്റ്‌ഫോര്‍ഡ്, ബേക്ക്‌ലി, മിഷിഗന്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ ദി ഗ്രേവ്‌സ് ഓഫ് തരീം പാഠ്യ വിഷയമായി തെരഞ്ഞെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ തീരത്തെ വിവിധ ഭാഗങ്ങളില്‍ ഹളര്‍ മൗത്തിലെ തരീമില്‍ നിന്നുള്ള പ്രഗല്‍ഭര്‍ ഇസ്‌ലാം പ്രചാരണത്തിന് പുറപ്പെടുകയും വിജയിക്കുകയും ചെയ്തതായി ആംഗ്‌സന്‍ങ് ഹോ പറഞ്ഞു. ഇസ്‌ലാമിക മുന്നേറ്റത്തില്‍ അവര്‍ വഹിച്ച പങ്ക് വലുതാണ്. തരീമില്‍ നിന്ന് എത്തിപ്പെട്ടവര്‍ അതത് പ്രദേശങ്ങളില്‍ സ്‌നേഹവും ശാന്തിയും വിളംബരം ചെയ്ത് ചരിത്രശ്രേണിയില്‍ മഹത്തായ സ്ഥാനമാണ് അലങ്കരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് തരീമുകളുടെ വംശാവലിയും ചലന ഗുണവും അടിസ്ഥാനമാക്കിയുള്ള വേരുകള്‍ തേടി പുറപ്പെട്ടതെന്നും 400 -ഓളം പേജുകളിലെ പുസ്തകമാണ് രചിച്ചതെന്നും ആംഗ്‌സന്‍ങ് ഹോ പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവിലാണ് തിളക്കമുറ്റിയ ചരിത്രത്തിന്റെ വേരുകള്‍ കോര്‍ത്തിണക്കിയത്. മലയാളത്തിലേക്ക് ഗ്രന്ഥം വിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. കേരളത്തില്‍ ഇത് രണ്ടാം തവണയാണ് ആംഗ്‌സന്‍ങ് സന്ദര്‍ശിക്കുന്നത്.

പാണക്കാട്ട് ആദ്യമാണ്. പാണക്കാട് പൂക്കോയ തങ്ങളെ കുറിച്ചും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ചും ഹൈദരലി ശിഹാബ് തങ്ങളെ കുറിച്ചും ധാരാളം വായിച്ചറിഞ്ഞിട്ടുണ്ട്. പാണക്കാട് സയ്യിദ് കുടുംബത്തിന്റെ വംശാവലി എത്തിച്ചേരുന്നത് ഹളര്‍മൗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പാണക്കാട് കുടുംബം വീശുന്ന കുളിര്‍കാറ്റ് അത്ഭുതകരമാണ്. ആത്മീയ രാഷ്ട്രീയ രംഗത്ത് ഒരുപോലെ മാതൃകയാവാന്‍ കഴിയുന്നത് വിസ്മയകരവും കേരളത്തിന്റെ സുകൃതവുമാണ്- അദ്ദേഹം പറഞ്ഞു. മമ്പുറം മഖാമും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും അദ്ദേഹം സന്ദര്‍ശിച്ചു.

സുന്നി ബാലവേദി.

കേരളത്തിലെ ആധികാരിക മതപണ്ഡിത സഭയാണല്ലോ സമസ്ത. സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കീഴ് ഘടകങ്ങളില്‍ ഏറ്റവും താഴെയുള്ളതും എന്നാല്‍ അംഗബലത്തില്‍ ഏറ്റവും വലുതുമായ സംഘടനയാണ് സമസ്ത കേരളാ സുന്നി ബാലവേദി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് സംഘടനയുടെ അംഗങ്ങള്‍. ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിനാണ് മേല്‍ സംഘടനയുടെ നിയന്ത്രണം. 1993 ഡിസംബര്‍ 26ന് പാണക്കാട് ഉമര്‍ അലി ശിഹാബ് തങ്ങളും മര്‍ഹും കെ.ടി മാസുമിസ്‌ലിയാരും ചേര്‍ന്നാണ് സംഘടനയുടെ ആവശ്യതകത സമൂഹത്തിന്റെ മുമ്പില്‍ പറഞ്ഞതും അതിന് അസ്ഥിവാരം പണിതതും. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടം കാതോര്‍ക്കുന്നത് ഒരു സത്യം തന്നെ. ഇല്‍മ് കൊണ്ടും തഖ്‌വാ കൊണ്ടും ശ്രേഷ്ഠതയുള്ളവര്‍ ഇല്ലാതാവുകയും അവിവേകികളായവര്‍ നേതാക്കന്മാരാവുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മുടെ പ്രയാണം. ഒന്ന് ഒന്നിനോട് താല്‍പര്യമില്ലാത്ത ഒരു തലമുറയാണ് നമുക്ക് മുന്നില്‍ വളര്‍ന്നു വരുന്നത്. മഹാനായ ഇമാം ഗസ്സാലി (റ) പാടിയ ഒരു കവിത ഇവിടെ കുറിക്കട്ടെ. ആടിനെ മേക്കുന്നവനാണ് ആട്ടിന്‍പറ്റത്തെ ചെന്നായയില്‍ നിന്നും സൂക്ഷിക്കുക. എന്നാല്‍ അവയെ മേക്കുന്നവന്‍ തന്നെ ചെന്നായ്ക്കളായാലോ. അത് കൊണ്ട് തന്നെ എല്ലാ ഭക്തിയും ആദരവുകളും സംഘബോധവും സൗമ്യതയും ഉള്‍കൊണ്ട് നന്മകളിള്‍ മുന്നേറുകയും തിന്മകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്ന സുഭദ്രമായ ഒരു തലമുറ വളര്‍ന്ന് വരാന്‍ ബാലവേദികള്‍ ആവശ്യമാണ്. അത്‌കൊണ്ട് തന്നെ സുന്നി ബാലവേദി എന്ന സമസ്ത കീഴ്ഘടകം മദ്‌റസകളില്‍ അനിവാര്യവുമാണ്. ഉമര്‍(റ) പറയുന്നു. “നേതൃത്വമില്ലാത്ത സംഘടനയില്ല. അനുസരണമില്ലാത്ത നേതൃത്വവുമില്ല. അത് കൊണ്ട് തന്നെ സുന്നിബാലവേദിക്ക് മഹത്വമുള്ളതും കെട്ടുറപ്പുള്ളതുമായ നേതൃത്വമാണ് സമസ്ത. മാത്രവുമല്ല നമ്മുടെ മഹാന്മാരായ നേതാക്കളായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ബാഫഖീ തങ്ങള്‍, പി.എം.എസ്.എ. പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ഉലമാ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങല്‍, ഉമര്‍ അലി ശിഹാബ് തങ്ങള്‍, കെ.ടി. മാനു മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രതിപാദിക്കാത്തവരുമായ ഒരു പാട് നേതാക്കള്‍. ജീവിച്ചിരിക്കുന്ന koya kutty usthath, സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്, പാണക്കാട് തങ്ങന്മാര്‍. ഇങ്ങനെയുള്ള മഹാന്മാരായ ആളുകളുടെ നേതൃത്വം കൊണ്ട് അനുഗൃഹീതമായ പ്രസ്ഥാനമാണ് സമസ്ത. നാം സമസ്തയുടെ പിന്നില്‍ അടിയുറച്ച് നില്‍ക്കണം. അതിനായി പ്രവര്‍ത്തിക്കണം. നമ്മുടെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ബഹുമാനപ്പെട്ട സമസ്തയെപ്പറ്റിയും അതിനെ നയിച്ചതും നയിക്കുന്നതുമായ മഹാന്മാരായ നേതാക്കളെപ്പറ്റിയും സമാധാന നിലനില്‍പ്പിന്റെ ആവശ്യകതയെപ്പറ്റിയും ബോധം ഉണ്ടാവണം. സമസ്തയെ മനസ്സിലാക്കാന്‍ ഉസ്താതുമാരുടെ സാരോപദേശം തേടണം. യാതൊരു വൈമനസ്സ്യവുമില്ലാതെ ഈ മഹത്തായ വൃക്ഷത്തണലില്‍ വളരാനുള്ള പ്രചോദനം ഉണ്ടാക്കിയെടുക്കാന്‍ നാം ശ്രമിക്കണം. ലോകം കീഴടക്കാന്‍ ശ്രമിക്കുന്ന വിജ്ഞാനം കരസ്ഥമാക്കുന്ന സമൂഹം വിദ്യാര്‍ത്ഥികളാണ്. അവര്‍ക്ക് വിജ്ഞാനം ലഭിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണുള്ളത്. വിനയം, ബുദ്ധിസാമര്‍ത്ഥ്യം, സ്ഥിരോത്സാഹം, ക്ഷമാശീലം, കാലദൈര്‍ഘ്യം, ഗുരുമാര്‍ഗ്ഗദര്‍ശനം എന്നീ ബാഹ്യമായതും ഗുരുനാഥരുടെ പ്രീതി പണ്ഡിത മഹാത്മാക്കളുടെ പ്രാര്‍ത്ഥനാശീര്‍വാദങ്ങള്‍ എന്നീ ആന്തരികവുമായ ഘടകങ്ങളുമാണ് അവ. വിദ്യാര്‍ത്ഥികളുടെ നേതാക്കള്‍ ഉസ്താദുമാരാണ്. ഗുരുജനങ്ങള്‍ മറ്റുള്ളവരുടെ നേതാക്കളും. മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവരുമാണ് വിജ്ഞാനത്തിന്റെ സഹായികളുമാണ്. അല്ലാഹു പറയുന്നു. “ഓരോ വിഭാഗക്കാര്‍ക്കും ഓരോ ലക്ഷ്യബോധമുണ്ട്. അതിന്റെ നേര്‍ക്ക് അവര്‍ തിരിയുന്നു. അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് ഞാന്‍ ഞാന്‍ എന്ന വാശിയോടെ നിങ്ങള്‍ മുന്നേറുക. എവിടെയായിരുന്നാലും നിങ്ങളെല്ലാവരെയും അല്ലാഹുകൊണ്ടു വരും. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിയുന്നവനാണ്.. (അല്‍ബഖറ: 148) നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതിനെകുറിച്ച് അല്ലാഹു അശ്രദ്ധനല്ല. (അല്‍ബഖറ: 149 ). നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവ് ചെയ്യുക. സ്വന്തം കൈകളെ നാശത്തിലേക്ക് എറിഞ്ഞുകളയരുത്. നിങ്ങള്‍ നന്മ ചെയ്യുക. നിശ്ചയം നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്. (അല്‍ബഖറ:195) അത് കൊണ്ട് തന്നെ നമ്മുടെ പ്രവര്‍ത്തനം മടികൂടാതെ സുന്നിബാലവേദിയുടെയും ബഹു. സമസ്തയുടെയും വളര്‍ച്ചക്കായിരിക്കണം. നബി (സ) മടിയെ തൊട്ട് കാവല്‍ ചോദിച്ചത് ഹദീസില്‍ വ്യക്തമാണ്. നാമും മടിയെതൊട്ട് കാവല്‍ ചോദിക്കണം. ഒരു കവി പറഞ്ഞത് പോലെ “മുടക്കുണ്ടാക്കുന്നവരോടും മടിയുള്ളവരോടും നീ സഹവസിക്കരുത്. അത് മതത്തില്‍ വലിയ വിപത്തുണ്ടാക്കും’’. സുന്നിബാലവേദിയുടെ ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണം. ഭരണഘടനയിലുള്ള ലക്ഷ്യം താഴെ ചേര്‍ക്കുന്നു. 1.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയദര്‍ശങ്ങളി ലധിഷ്ഠിതമായ ഒരു ബാലസമൂഹമായി പ്രവര്‍ത്തിക്കുക. 2. വിദ്യാര്‍ത്ഥികളില്‍ ദീനീബോധവും വിശ്വാസ ദാര്‍ഢ്യവും അച്ചടക്കവും സൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുക. 3. ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിക്കുകയും ഐഹികവും പാരത്രികവുമായ അത്യുന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുക. 4. നിരീശ്വര- നിര്‍മ്മിത പുത്തന്‍ പ്രസ്ഥാനങ്ങളുടെ പ്രചാരവേലക്കെതിരെ ബാലവിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും അവര്‍ക്കിടയില്‍ ഇസ്‌ലാവിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുക. 5. സംസ്‌കാര സമ്പന്നരായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയും മതഭൗതിക വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. 6. ഇസ്‌ലാമിക പ്രചരണത്തിനും കലാസാഹിത്യ പോഷണത്തിനും ലൈബ്രറി, സാഹിത്യസമാജം എന്നിവ സ്ഥാപിച്ചു നടത്തുക.. 7. പ്രാഥമിക പഠനത്തിനിടക്ക് രംഗത്തു നിന്നു ഒഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠനം തുടരാനാവശ്യമായത് ചെയ്ത് കൊടുക്കുക. 8. നിര്‍ധനരും നിരാലംബരുമായി വരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കുക. 9. ഭാവി ജീവിതം ഭാസുരമാക്കാന്‍ വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളെയും ബോധവാന്മാരാ ക്കുക. മേല്‍ ലക്ഷ്യത്തിലാണ് നമ്മുടെ പ്രവര്‍ത്തനം നടത്തേണ്ടത്. സുന്നിബാലവേദിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുകയാണ്. 9008 മദ്രസാ യൂണിറ്റുകളും 400 റൈഞ്ച് യൂണിറ്റുകളും 17 ജില്ലാ യൂണിറ്റുകളും (നീലഗിരി, ദക്ഷിണ കന്നഡ, കൊടക് ഉള്‍പ്പെടെ ആണ് സംസ്ഥാന കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്). സംഘടന നേരത്തെ എസ്.വി. മുഹമ്മദലി മാസ്റ്ററും അബ്ദുറസാഖ് ബുസ്താനി തുടങ്ങിയവര്‍ കണ്‍വീനര്‍മാരായി സ്ഥാപിച്ചത്, പിന്നീട് ഭരണഘടന സ്ഥാപിക്കുകയും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഥമ പ്രസിഡന്റാവുകയും ചെയ്തു. ഇന്ന് ലോകം തന്നെ ഉറ്റുനോക്കുന്ന യുവപ്രതിഭ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കുന്നത്. മാത്രവുമല്ല. ഭരണഘടനാപരമായി സംഘടനക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ ഒരു ഉപദേശക സമിതിയും എല്ലാ ഘടകങ്ങള്‍ക്കുമുണ്ട്. സമസ്തയുടെ കീഴ് ഘടകങ്ങളായ SYS, SMF, SKSSF, SKJM, SKIMVB, MMA എന്നിവയുടെ ഓരോ പ്രതിനിധികളാണ് ഉപദേശക സമിതിയില്‍. SKJM ന്റെ പ്രതിനിധി ചെയര്‍മാനും SKSSF പ്രതിനിധി കണ്‍വീനറുമാണ്. സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഉസ്താദുമാരും സജീവമാണ്. ബഹുമുഖ പദ്ധതിയാണ് സംസ്ഥാന കമ്മിറ്റി നടപ്പില്‍ വരുത്തുന്നത്. ജ്ഞാനതീരം, ടാലന്റ് സേര്‍ച്ച്, ബാല ഇന്ത്യ സ്‌നേഹജാലകം, വിവിധ കാമ്പയിനുകള്‍ അവാര്‍ഡുദാനം തുടങ്ങിയവ ചിലതുമാത്രം. മേല്‍ പ്രവര്‍ത്തനങ്ങള്‍ വിജയപ്രദമാവണമെങ്കില്‍ മദ്‌റസ പ്രസ്ഥാനം സജീവമായി വരണം. മദ്‌റസയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് അവസാനിക്കണം. ഇതിന് സുന്നിബാലവേദി പ്രവര്‍ത്തകര്‍ തന്നെ തീവ്രമായി പ്രവര്‍ത്തിക്കണം. അലി (റ) പറഞ്ഞു. വിജ്ഞാനാന്വേഷിയെ സ്വര്‍ഗ്ഗം തേടി വരും. എന്നാല്‍ പാപം ചെയ്യാന്‍ ഒരുങ്ങിയവനെ നരകവും. ഹസന്‍ ബസ്വരി (റ) പറഞ്ഞതായി കാണാം. മര്യാദയില്ലാത്തവന് ജ്ഞാനം ലഭ്യമല്ല. ക്ഷമയില്ലാത്തവന്‍ മതവിശ്വാസിയാവുകയില്ല. സൂക്ഷ്മതയില്ലാത്തവന് ദൈവസാമീപ്യം സാധ്യമല്ല. വിജ്ഞാനം ഇസ്‌ലാമിന്റെ ജീവനാണ്. വിജ്ഞാനം നിലനിര്‍ത്തുന്നതിന് ഇല്‍മിന്റെ സേവകരാവുക എന്നാണര്‍ത്ഥം. ഇങ്ങനെയുള്ള മഹത്തുക്കളുടെ വാക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് സുന്നി ബാലവേദി പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്ത് മുറുകെ പിടിച്ച് മുന്നോട്ടു ഗമിക്കണം. ഏത് കൊടുങ്കാറ്റടിച്ചാലും നാം പുറകോട്ട് പോവരുത്. ദേഹേച്ഛ പാപങ്ങളുടെ കടലും മരണം ആയുസ്സിന്റെ കടലും ഖബറ് ദുഃഖങ്ങളുടെ കടലും ആണ് എന്ന് നാലു കടലുകളെ കുറിച്ച് ഉമര്‍ (റ) പറഞ്ഞത് നമുക്ക് ബോധവുണ്ടാവണം. പ്രശസ്തനായ ഒരു കവി പറഞ്ഞു. നീ നല്ലവരോട് കലരുക. അവര്‍ മൂലം നീ നന്മയെ എത്തിക്കും. അവര്‍ ഭൂമിയിലെ ചന്ദ്രന്മാരാണ്. കക്കൂസ് ടാങ്കിലെ വെള്ളം സമുദ്രജലത്തോട് ചേര്‍ന്നാല്‍ അഴുക്ക് നീങ്ങി അത് ശുദ്ധമായതാണ്. തിന്മയെ തടുക്കുവാനുള്ള ഏറ്റവും നല്ല ആയുധം നന്മയാണ് എന്ന് നാം മനസ്സിലാക്കണം. അത് നമ്മുടെ നയമായി ഉപയോഗിക്കണം. അതിന് നമ്മുടെ ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ല വാക്കുകള്‍, പ്രതികാര മനഃസ്ഥിതി ഉപേക്ഷിക്കല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ തിന്മയെ നേരിടാന്‍ നാം കൈമുതലാക്കണം. ഇങ്ങനെയുള്ള എല്ലാ സ്വഭാവ ഗുണങ്ങളും പ്രവര്‍ത്തന മേഖലകളിലും പൊതുജന സമ്പര്‍ക്കരീതികളിലും മതപ്രചരണ പ്രസംഗം എഴുത്ത് തുടങ്ങിയ മറ്റ് കലാ പരിശീലനങ്ങളിലും നാം ധൈര്യസമേതം നേടിയെടുക്കണം. സാഹചര്യം അനുസരിച്ച് നാം പ്രവര്‍ത്തന ഗോദയിലിറങ്ങണം. നമ്മുടെ ബഹുമാനപ്പെട്ട ഗുരുനാഥന്മാര്‍, പ്രായമുള്ളവര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുടെ ആശീര്‍വാദവും അനുവാദവും നാം വാങ്ങണം. നമ്മുടെ പ്രിയപ്പെട്ട സംഘടനയെ വളര്‍ത്തി ഭാവിയുടെ നല്ല സമൂഹത്തിന് ഉതകുന്ന വിധത്തില്‍ പ്രവര്‍ത്തനം കാഴ്ച വെച്ച് സമസ്ത എന്ന പ്രസ്ഥാനത്തിന്റെ പതാകക്ക് കീഴില്‍ അണി നിരക്കാന്‍ ശ്രമിക്കണം. നമ്മുടെ നാട്ടിന്, നമ്മുടെ മഹല്ലത്തിന്, നമ്മുടെ രാജ്യത്തിന് ഗുണകാംക്ഷയുള്ള ഉത്തമ പൗരന്മാരായി നാം വളരണം. അതിന് അല്ലാഹു തൗഫീഖ് നല്‍കട്ടെ ,ആമീന്‍. (copy old aan)

Wednesday, December 25, 2013

'സി.എം അബ്ദുല്ല മൗലവിയുടെ ഗോളശാസ്ത്ര പഠനങ്ങള്‍ ' പ്രകാശിതമാവുന്നു


കാസര്‍ഗോഡ്: കേരളത്തിലെ പ്രമുഖ ഗോളശാസ്ത്ര പണ്ഡിതനും വിദ്യാഭ്യാസ ചിന്തകനുമായ സി.എം അബ്ദുല്ല മൗലവിയുടെ ഗോളശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം ഇന്ന് (21.12.2013 ശനിയാഴ്ച) പ്രകാശിതമാവുന്നു. സി.എം അബ്ദുല്ല മൗലവിയുടെ വേര്‍പാടിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍ഗോഡ് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന മെമ്മോറിയല്‍ ലക്ചറിന്റെയും ദേശീയ വിദ്യാഭ്യാസ സെമിനാറിന്റെയും പ്രഥമ സെഷനില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ നദ്‌വി കൂരിയാട് പുസ്തകം പ്രകാശനം ചെയ്യും.
വിവിധ കാലങ്ങളിലായി സി.എം അബ്ദുല്ല മൗലവി തയ്യാറാക്കിയ ഗോളശാസ്ത്ര പഠനങ്ങളുടെ സമാഹാരമാണ് ക്യതി.

Friday, December 20, 2013

സി.എം അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചറും ദേശീയ വിദ്യാഭ്യാസ സെമിനാറും ഇന്ന്

കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ വിദ്യാഭ്യാസ ചിന്തകളെയും ഗോളശാസ്ത്ര-രചനാ മേഖലകളെയും കേരളീയ വിദ്യാഭ്യാസ പുരോഗതിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായി ചര്‍ച്ചചെയ്യുന്ന വിദ്യാഭ്യാസ സെമിനാറും പ്രഥമ സി.എം. മെമ്മോറിയല്‍ ലക്ചറും ഇന്ന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ മത രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രഥമ സി.എം. അബ്ദുല്ല മൗലവി മെമ്മോറിയല്‍ ലക്ചര്‍ നടത്തും.

എസ്.വൈ.എസ് ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന്

മലപ്പുറം: സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് വേങ്ങരയില്‍ ജില്ലാ പ്രതിനിധി സമ്മേളനം നടക്കും. പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ട അറുപത് വീതം അംഗങ്ങള്‍ പങ്കെടുക്കും. ക്യാമ്പില്‍ ആറായിരം പേര്‍ക്ക് 'ആമില' (ആക്റ്റീവ് മെമ്പര്‍ ഫോര്‍ ഇസ്‌ലാമിക് ലോയല്‍ ആക്ടിവിറ്റീസ്) പദവി നല്‍കും. പരിപാടിയുടെ സംഘാടനത്തിന് തുടക്കം മുതല്‍ നേതൃത്വം

Tuesday, December 17, 2013

ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരം സമര്‍പ്പിച്ചു

 
പെരിന്തല്‍മണ്ണ: മത- സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി സുന്നി മഹല്ല് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശിഹാബ് തങ്ങള്‍ സ്മാരക പുരസ്‌കാരം ഖത്തറിലെ വ്യവസായ പ്രമുഖന്‍ മുഹമ്മദ് ഈസക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു.

 സമസ്ത  കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ അനുമോദന പ്രഭാഷണം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചത്.

കോഴിക്കോട് ഖാസിമാരായ സയ്യിദ് നാസര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, സയ്യിദ് ഒ.എം.എസ് തങ്ങള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു. ഷാഫി ഹാജി, ഒ.എം. കരുവാരകുണ്ട്, ഫൈസല്‍ എളേറ്റില്‍, കാനേഷ് പൂനൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി, പി.കെ. ശംസാദ് സലീം, എ.കെ. ഖാസിം മരക്കാര്‍ പ്രസംഗിച്ചു.

മനുഷ്യജാലിക ഫണ്ട് ഉദ്ഘാടനം ചെയ്തു


കല്ലടിക്കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി ജനുവരി 26ന് കല്ലടിക്കോട്‌വെച്ച് നടത്തുന്ന മനുഷ്യജാലിക ഫണ്ട് ഉദ്ഘാടന ം കല്ലടിക്കോട് ഹസനാത്തുല്‍ ജാരിയ്യാത്ത് മദ്‌റസയില്‍ വെച്ച് അബ്ദുള്ളഹാജി വാഴമ്പുറം, പി.എ. മുഹമ്മദ്ഹാജി തുപ്പനാട് എന്നിവരില്‍ നിന്ന് സ്വീകരിച്ച് സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജീല്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദലി ഫൈസി നിര്‍വ്വഹിച്ചു.

സയ്യിദ് ശിഹാബുദ്ദീന്‍ ജിഫ്‌രിതങ്ങള്‍, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി, ഹബീബ്‌ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ടി.എച്ച്. സുലൈമാന്‍ ദാരിമി, ടി.ടി. ഉസ്മാന്‍ ഫൈസി, ടി.കെ. സുബൈര്‍ മൗലവി, ഷമീര്‍ഫൈസി കോട്ടോപ്പാടം, അന്‍വര്‍ഫൈസി അക്കിയമ്പാടം, വി.കെ. മുഹമ്മദ്കുട്ടി കുന്തിപ്പുഴ, നാസര്‍ഫൈസി കാഞ്ഞിരംകുന്ന്, നിസാബുദ്ദീന്‍ ഫൈസി, റഹീം ഫൈസി, സലാം ഫൈസി നെല്ലായ, അബൂതാഹിര്‍ മേപ്പറമ്പ്, സലീം ഫൈസി കോണിക്കഴി, മുഹമ്മദ് ഫൈസി കരിമ്പ, സലീം ഫൈസി തുപ്പനാട്, അഷ്‌റഫ് ഫൈസി കുന്തിപ്പുഴ, ഹാജിസാദാലിയാഖത്തലിഖാന്‍, എം. പി. അബ്ദുല്‍ഖാദിര്‍, യൂസുഫ് പാലക്കല്‍, അലിഅസ്‌ക്കര്‍ കരിമ്പ, മുജീബ് കോണിക്കഴി, സൈതുമുഹമ്മദ് ഫൈസി, സക്കീര്‍ മൗലവി, ആരിഫ് അന്‍വരി, വി.സി. ഉസ്മാന്‍, ശാഫിഫൈസി കോല്‍പ്പാടം, ആരിഫ് ചങ്ങലീരി, ആബിദ് ഫൈസി, മുഹമ്മദ്കുട്ടി കുന്തിപ്പുഴ, മുസ്തഫ ദാരിമി, മുജീബ് ഫൈസി, കരീം മുസ്‌ലിയാര്‍ സംബന്ധിച്ചു.

Sunday, December 8, 2013

കെ.ടി മാനു മുസ്‌ലിയാര്‍ അതുല്യനായ സാമൂഹ്യ പരിഷ്‌കര്‍ത്താവ്: അഡ്വ. എം.ഉമര്‍ എം.എല്‍.എ

കരുവാരകുണ്ട്: കെ.ടി. മാനു മുസ്‌ലിയാര്‍ അതുല്യനായ സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നെന്ന് അഡ്വ. എം. ഉമര്‍ എം.എല്‍.എ പറഞ്ഞു. 'കെ.ടി. ഉസ്താദ് ജീവിതവും ദര്‍ശനവും' വിഷയത്തില്‍ അലുംനി അസോസിയേഷന്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'മതസൗഹാര്‍ദ്ദം മാനു മുസ്‌ലിയാരുടെ വീക്ഷണത്തില്‍' വിഷയത്തില്‍ ജി.സി. കാരക്കല്‍ പ്രഭാഷണം നടത്തി. കെ.ടി. ഉസ്താദും കേരളത്തിലെ മദ്രസാ പ്രസ്ഥാനവും വിഷയത്തില്‍ ഡോ. സുബൈര്‍ ഹുദവി പ്രസംഗിച്ചു. മാനു മുസ്‌ലിയാരുടെ ലഘുജീവചരിത്രം അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് അവതരിപ്പിച്ചു.

മാനു മുസ്‌ലിയാരുടെ സാഹിത്യ രചനകള്‍ സി. ഹംസ പരിചയപ്പെടുത്തി. പ്രഫ. ബാബു തോമസ് അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി,

ആഗോള തലത്തില്‍ പ്രബോധന, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക് പ്രാപ്തരായ പണ്ഡിതരെ വാര്‍ത്തെടുക്കുക എന്നത് ദാറുല്‍ ഹുദ യുടെ ലക്ഷ്യം : ഡോ. ബഹാഉദ്ദീന്‍ നദ്‌വി


 

ജിദ്ദ: കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക പ്രബുദ്ധത ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതെന്ന് ദാറുല്‍ ഹുദാ വൈസ് ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു.

Thursday, November 28, 2013

സാമൂഹികവും സാംസ്‌കാരികവുമായ മൂല്ല്യത്തകര്‍ച്ചകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് മദ്‌റസകളെ ഉപയോഗപ്പെടുത്തണം :ഓണമ്പിള്ളി

തൃശൂര്‍ : സാമൂഹികവും സാംസ്‌കാരികവുമായ മൂല്ല്യത്തകര്‍ച്ചകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് മദ്‌റസകളെ  ഉപയോഗപ്പെടുത്തണമെന്ന്  സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി . 
 
സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ജില്ലാ സംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ച്

Tuesday, November 26, 2013

വാര്‍ത്ത അടിസ്ഥാന രഹിതം; ഇസ്‍ലാമിന് നിരോധനമില്ല: അംഗോള

    
Angola-Banned-Islamരാജ്യത്ത് ഇസ്‍ലാം നിരോധിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് അംഗോള. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി സിയിലുള്ള അംഗോള എംബസിയാണ് രാജ്യത്ത് ഇസ്‍ലാം നിരോധിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തള്ളിക്കളഞ്ഞത്. ഇസ്‍ലാമടക്കമുള്ള മുഴുവ‍ന്‍ മതങ്ങള്‍ക്കും രാജ്യത്ത് പ്രവര്‍ത്തന-പ്രചാരണ സ്വാതന്ത്ര്യമുണ്ടെന്നും മറിച്ചുള്ള പ്രചരങ്ങള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമാണെന്നും എംബസി പുറത്തിറക്കിയ പ്രസ്‍താവയി‍ല്‍ പറയുന്നു.

താത്കാലിക നേട്ടങ്ങള്‍ക്കായി അക്രമം നടത്തുന്നവര്‍ സമൂഹത്തിന്റെ സ്വസ്ഥതയും സൈ്വരജീവിതവുമാണ് തകര്‍ക്കുന്നത്:ഹൈദരലി തങ്ങള്‍

  
പാണക്കാട് : സമാധാനവും ക്ഷമയും സഹനവും പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ഭൂഷണമല്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ അക്രമത്തിലേക്കും നശീകരണത്തിലേക്കും നീങ്ങുന്ന പ്രവണത ഇല്ലാതാക്കണം. ആദര്‍ശപരമോ അല്ലാത്തതോ ആയ തര്‍ക്കങ്ങള്‍ പരസ്​പര നാശത്തിനും പ്രതികാര നടപടികള്‍ക്കും ഇടയാക്കുന്നത് ഖേദകരമാണ്. നന്മയുടെ മാര്‍ഗമാണ് ഇസ്‌ലാമിന്‍േറത്. താത്കാലിക നേട്ടങ്ങള്‍ക്കായി അക്രമം നടത്തുന്നവര്‍ സമൂഹത്തിന്റെ സ്വസ്ഥതയും സൈ്വരജീവിതവുമാണ് തകര്‍ക്കുന്നത്.
പ്രകോപനപരമായ

മണ്ണാര്‍ക്കാട് സംഭവം:സ്വന്തം പ്രസ്ഥാനത്തിനകത്തെ ഗ്രൂപ്പ്‌ പ്രശ്‌നവും കേശവിവാദവും മറച്ചുവെക്കാന്‍ വേണ്ടണ്‍ിയുള്ള കന്തപുരത്തി ന്റെ ശ്രമം :സമസ്‌ത ലീഗല്‍ സെല്‍


സമസ്‌തയുടെ സ്ഥാപനങ്ങള്‍ കയ്യേറുന്ന സമീപനം കാന്തപുരം വിഭാഗം അവസാനിപ്പിക്കണം 
കോഴിക്കോട്‌: മണ്ണാര്‍ക്കാട്‌ നടന്ന ഇരട്ട കൊലപാതകം അപലപനീയമാണെ ന്നും എന്നാല്‍ ഇതിന്റെ മറവില്‍ സമസ്‌തയെ അധിക്ഷേപികുന്ന കാന്തപുരത്തിന്റെ നിലപാട്‌ പ്രതിഷേധാര്‍ഹമാണെന്നും സമസ്‌ത ലീഗല്‍ സെല്‍ സംസ്ഥാനകമ്മിറ്റി അഭിപ്രായപെട്ടു. 
1989 മുതല്‍ കാന്തപുരത്തിന്റെ നേത്രത്വത്തില്‍ കേരളത്തിലെ വിവിധ മഹല്ലുകളില്‍ ആസൂത്രിതമായി കുഴപ്പമുണ്ടാക്കി കൊണ്ടിരിക്കുകയാണ്‌.

Monday, November 25, 2013

മദ്രസകളുടെ സമഗ്രവികസനം: 13 കോടി വിതരണംചെയ്തു


മലപ്പുറം:മദ്രസകളുടെ സമഗ്ര വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 16.21 കോടി രൂപയില്‍നിന്ന് 13,81,32500 രൂപ വിതരണം ചെയ്തു. സ്‌കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എജ്യുക്കേഷന്‍ ഇന്‍ മദ്രസ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട 643 മദ്രസകളില്‍ 593 എണ്ണത്തിനുള്ള വിഹിതമാണ് വിതരണംചെയ്തത്. ഫണ്ട് ലഭ്യമാകുന്നതനുസരിച്ച് മുഴുവന്‍ മദ്രസകള്‍ക്കുമുള്ള വിഹിതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും

മണ്ണാര്‍ക്കാട് സംഭവം; കാന്തപുരം വിഭാഗത്തിന്റെ അപവാദ പ്രചരണം വിലപ്പോവില്ല: സമസ്ത


കോഴിക്കോട്: കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് ഉണ്ടായ ദാരുണമായ സംഭവത്തിന്റെ മറപിടിച്ച് സമസ്തയെയും അതിന്റെ കീഴിഘടകങ്ങളെയും ഇകഴ്ത്തിക്കാണിക്കുവാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമം വിലപ്പോവില്ലെന്ന് സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,മുസ്ഥഫ മുണ്ടുപാറ,എസ്.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സംഘടനകള്‍ രൂപീകരിച്ച് ഏഴോളം കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരുടെ ആരോപണം സമൂഹം അവജ്ഞയോടെ തള്ളിക്കളയണം 
  • സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ ഒരു പങ്കുമില്ല
  • സമസ്ത ഇന്നുവരെ അക്രമത്തിന്റെ പാത സ്വീകരിച്ചിട്ടില്ല
  • പ്രസ്തുത സംഭവത്തിന്‌ കാരണം കുടുംബ വഴക്കും പകയുമാണ്
രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഈ സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ യാതൊരു പങ്കുമില്ല.1998 ല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബവഴക്ക് ഇവിടെ ഉണ്ടായിരുന്നു.ഈ വഴക്കില്‍ പാലക്കാപറമ്പില്‍ മുഹമ്മദ് എന്നയാള്‍ കൊലചെയ്യപ്പെട്ടിരുന്നു.ഈ കൊലപാതകത്തിലെ പ്രതികളായിരുന്നു മരണപ്പെട്ട ഹംസയും നൂറുദ്ദീനും പരിക്കേറ്റ കുഞ്ഞിമുഹമ്മദും.ഇതിന്റെ ഭാഗമായി ഒരു ബോംബ് സ്‌ഫോടനവും നടന്നിരുന്നു.ഇപ്പോള്‍ ഇരട്ടക്കൊലപാതകത്തിന്റെ പ്രതിപ്പട്ടികയിലുള്ള പലരും 1998 ല്‍ കൊലചെയ്യപ്പെട്ട

അംഗോളയില്‍ ഇസ്ലാം മതം നിരോധിച്ചു

ലുവാണ്ട: ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനത്തിലൂടെ അംഗോളയില്‍ ഇസ്ലാം മതം നിരോധിച്ചു. ലോകത്താദ്യമായാണ് ഒരു രാജ്യം ഇസ്ലാം മതം നിരോധിക്കുന്നത്. ഇനിയൊരു പ്രഖ്യാപനം ഉണ്ടാകുന്നത് വരെ രാജ്യത്ത് ഇസ്ലാം മതം അനുവദനീയമല്ലെന്ന് അധികൃതര്‍ അറിയിച്ചതായി ദേശീയപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്ത് കാരണത്താലാണ് മുസ്ലിം മതത്തെ നിരോധിക്കുന്നത് എന്നത് ഇനിയും വ്യക്തമല്ല. മുസ്ലിം മതം അനുവദനീയമാക്കുന്നതിനുള്ള അപേക്ഷകളും തല്‍ക്കാലം പരിഗണിക്കുന്നില്ല. വിലക്ക് നിലവില്‍ വരുന്നതോടെ രാജ്യത്തെ പള്ളികള്‍ പൂട്ടിയിടേണ്ടിവരും. ഇസ്ലാം മതം നിരോധിക്കപ്പെട്ടതോടെ നിരവധി ആളുകള്‍ ക്രിമിനല്‍ ലിസ്റ്റില്‍ പെടാനുള്ള സാധ്യതയുമുണ്ട്.
ഇസ്ലാമിക സ്വാധീനം രാജ്യത്ത് അവസാനിപ്പിക്കുന്നതിന് വേണ്ടി തീരുമാനം എടുത്തതായി പ്രസിഡണ്ട് ജോസ് എഡ്വാര്‍ഡോ അറിയിച്ചു. എന്നാല്‍ എന്തിനാണ് ഇത്രയും കടുത്ത തീരുമാനം എന്ന കാര്യത്തില്‍ പ്രസിഡണ്ട് വ്യക്തത നല്‍കിയിട്ടില്ല. ഇസ്ലാം മതം നിരോധിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍

Friday, November 22, 2013

അലീഗഢ് മലപ്പുറം സെന്റര്‍ നിര്‍മാണ പ്രവൃത്തി ഉടന്‍


 
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം സര്‍വ്വകലാശാല മലപ്പുറം സെന്ററിന്റെ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സിലര്‍ ബ്രിഗേഡിയര്‍ സയ്യിദ് അഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സെന്ററിന്റെ ഭാവിയുമായി

SYS, 60-ാം വാര്‍ഷികസമ്മേളനത്തിന് അന്തിമരൂപം നല്‍കി; പൈതൃക സന്ദേശ യാത്രയും അന്താരാഷ്ട്ര മീലാദ് കോണ്‍ഫ്രന്‍സും സംഘടിപ്പിക്കും


ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണം; 
പുനരന്വേഷണം വേണം - എസ്.വൈ.എസ്.
സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം
സൈനുൽ  ഉലമ 
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യുന്നു 
കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ. പുനരന്വേഷണം നടത്തണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ തുടക്കം മുതലേ

Thursday, November 21, 2013

ശൈഖുനാ പാറന്നൂർ ഉസ്താദ് അനുസ്മരണം. ഖത്മുൽ ഖുർആൻ

ശൈഖുനാ പാറന്നൂർ ഉസ്താദ് വഫാത്തായ വിവരം അറിഞ്ഞ ഉടനെ തന്നെ കേരള ഇസ്ലാമിക് ക്ലാസ് റൂമിൽ ആരംഭിച്ച ഖുർആൻ പാരായണ, ദിക്ർ ദുആ അനുസ്മരണ പരിപാടികളിൽ ലോകത്തിന്റെ പല ഭാഗത്തുമുള്ള  ക്ലാസ് റൂം പ്രേക്ഷകരും ഇന്റർ നെറ്റ് റേഡിയോ ശ്രോതാക്കളുമായ അനേകം പേർ പാരായണം ചെയ്തു പൂർത്തീകരിക്കുന്ന ഖത്മുകൾ ഇന്ന് 21 -11 -2013 വ്യാഴം രാത്രി (uae ഇശാ  നിസ്കാരാനന്തരം ക്ലാസ് റൂമിൽ സാദാത്തീങ്ങളും ഉലമാക്കളും പങ്കെടുക്കുന്ന പ്രത്യേക ഖത്മുൽ ഖുർആൻ മജ്ലിസിൽ ദുആ ചെയ്യുന്നു. ക്ലാസ് റൂം ഐ.ഡി.കളിൽ ഉള്ള ശ്രോതാക്കൾക്ക് ഇടയിൽ ഓരോരുത്തർക്കും പാരായണം ചെയ്യാൻ സാധിക്കുന്ന ജൂസുഉകൾ ക്രമീകരിച്ചു കൊടുക്കാനും റേഡിയോ ശ്രോതാക്കൾക്ക് kicrskssf.info@gmail.com  എന്ന e-mail ID യിലേക്ക് മെയിൽ  ചെയ്യാനും ഉള്ള സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. 
പുണ്യ ഹറമുകളിൽ വെച്ച് ജനാസ നിസ്കരിച്ചും ഉസ്താദിന്റെ പേരിൽ ഖുർആൻ പാരായണം ചെയ്തും തഹ് ലീൽ  ചൊല്ലിയും ഇതിൽ പങ്കുകൊള്ളാൻ വേണ്ടി പല സ്ഥലങ്ങളിൽ നിന്നും  മക്കയിലും  മദീനയിലും എത്തിയ, ശൈഖുനായുടെ ശിഷ്യ ഗണങ്ങളും സ്നേഹ ജനങ്ങളും സുന്നത്ത് ജമാഅത്തിന്റെ പ്രവര്ത്തകരും കുടുംബങ്ങളും അടക്കം  അനേകായിരം പേർ  നാട്ടിലും പ്രവാസ ലോകത്തുമായി ഈ സംരംഭത്തിൽ പങ്കു ചേർന്നതായി കേരള ഇസ്ലാമിക് ക്ലാസ് റൂം അഡ്മിൻ ഡസ്ക് അറിയിച്ചു. 
 
For KICR-SKSSF
( MASNAWI )

Wednesday, November 20, 2013

ശൈകുനാ പി.പി ഉസ്താദി ന്റെ പേരിലുള്ള മയിത്ത് നമസ്കാരം 22 / 1 1 / 2013 വെള്ളിയാഴ്ച്ച

 
ജിദ്ദ : സമസ്ത ട്രഷററും പ്രമുഖ പണ്ഡിതനും സൂഫിവര്യനു  മായിരുന്ന  ശൈകുനാ  പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്ലിയാരുടെ പേരിലുള്ള മയ്യിത്ത് നമസ്കാരവും പ്രാർത്ഥനയും 22 / 1 1 / 2013 വെള്ളി ഇഷാ നമസ്കാരാനന്തരം ശറഫിയ്യ അൽ നൂർ ഹോസ്പിറ്റൽ ഓടിറ്റോറിയത്തിൽ  വെച്ച് നടത്തപ്പെടുന്നു 

  

Tuesday, November 19, 2013

പരിശുദ്ധ കഅ്ബക്ക് ഇനി പുതിയ താക്കോല്‍

 
 
മക്ക : പരിശുദ്ധ കഅ്ബക്ക് ഇനി പുതിയ താക്കോല്‍. പുതിയ  പൂട്ടും താക്കോലും കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് അബ്ദുല്‍ ഖാദര്‍ അല്‍ശൈബിക്ക് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഅ്ബ കഴുകല്‍ ചടങ്ങിന് ശേഷം കൈമാറി. ഫൈസല്‍ രാജാവിന്റെ കാലത്ത് നിര്‍മിച്ച പഴയ പൂട്ട് ദ്രവിച്ച് തുടങ്ങിയതിനാലാണ് പുതിയത് സ്ഥാപിക്കാന്‍   അബ്ദുല്ല രാജാവ്

തിരുകേശ പള്ളി നിര്മിക്കാന് പദ്ധതിയില്ല: കാന്തപുരം


കോഴിക്കോട് :  തിരുകേശം സൂക്ഷിക്കാനായി പളളി നിര്മിക്കാന് പദ്ധതിയില്ലെന്നും അത്തരമൊരു പളളിക്കായി പിരിവ് നടത്തിയിട്ടില്ലെന്നും കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര്. പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലാകമാനം രണ്ടായിരത്തിലധികം പളളികള് തങ്ങള്ക്കുണ്ടെന്നും പള്ളിയുണ്ടാക്കാന് പിരിവിന്റെയൊന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള് ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. പ്രവാചകന്റെ

Sunday, November 17, 2013

ലോകത്തെ സ്വാധീനിച്ച മുസ്ലിം പണ്ഡിതരില്‍ വീണ്ടും ഡോ. ബഹാഉദ്ദീന്‍ നദ് വി

    
 
Dr._Bahauddeen_Nadwiലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച മതപണ്ഡിതരുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഇടം കണ്ടെത്തി. ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്‍റര്‍ നവംബറില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. നദ് വി മതപണ്ഡിതരുടെ ഗണത്തില്‍ ഇടം നേടിയത്.
ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ മൌലാനാ റാബിഅ് ഹസനി നദ് വി, മൌലാനാ

ശൈഖുനാ പാറന്നൂര് ഉസ്താദ് വഫാത്തായി..


പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ട്രഷററുമായ ശൈഖുനാ  പാറന്നൂര്  ഉസ്താദ്  (75) വഫാത്തായി.. ഇന്നാ ലില്ലാഹി ...
ഞായറാഴ്ച ഉച്ചക്ക് 12.16ന് കോഴിക്കോട് വെള്ളിമാട്കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചുമയും പനിയുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
മടവൂര്‍ സി.എം മഖാം വൈസ് പ്രസിഡന്‍്റ്, സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്‍്റ് തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കര്‍മശാസ്ത്ര വിഷയങ്ങളില്‍ അവഗാഹമുള്ള ഇബ്രാഹിം മുസ്ല്യാര്‍ നിരവധി വേദികളില്‍ പ്രഭാഷകനായിരുന്നു. 
പൂർണ്ണ നാമം പാറന്നൂര്‍ പുല്‍പറമ്പില്‍ ഇബ്രാഹിം മുസ്ല്യാര്‍.
ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: മുഹമ്മദ് അസ്ലം ബാഖവി(ഖാദി,ചെലവൂര്‍ ജുമാ മസ്ജിദ്),അബ്ദുല്‍ ലത്തീഫ് ഫൈസി(ഖത്തീബ്, പാറന്നൂര്‍),അബ്ദുല്‍ ജലീല്‍ ബാഖവി(മുദരിസ് സി.എം മഖാം ജുമാ മസ്ജിദ്),ഡോ.പി.പി അബൂബക്കര്‍(അല്‍ ശിഫാ ക്ളിനിക്ക്,നരിക്കുനി),ഉബൈദ്(വിദ്യാര്‍ഥി,അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ഈജിപ്ത്), സഈദ്(മുദരിസ് ഉഴലക്കുന്ന് ജുമാ മസ്ജിദ്),മൈമൂന,താലിയത്ത്,തസ്ലിയത്ത്. മരുമക്കള്‍: നദീറ,ശരീഫ,സുഹറ, ജുവൈരിയ,നജ്മുന്നിസ,സിന്നീറ. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക്.
സമസ്തയുടെ ട്രഷറര് ആയിരുന്ന മഹാനുഭാവന് വേണ്ടി കേരള ഇസ്ലാമിക് ക്ലാസ് റൂമില് ഖത്മുല് ഖുര്ആന്, പ്രത്യേക ദുആ ദിക് ര്  മജ് ലിസുകള് , അനുസ്മരണങ്ങള്.. ആരംഭിച്ചു... സ്നേഹ സാന്ത്വന സ്പര്ശമായി  മുന്നില് നടന്ന തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗത്തില്  വിതുമ്പുന്ന സുന്നി കൈരളിക്കൊപ്പം,  ഉഖ്റവിയ്യായ ആലിമിന്റെ വിയോഗം തീര്ത്ത ദുഖത്തില് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രാര്ഥനാ നിര്ഭരമാകുന്നു...

Saturday, November 16, 2013

എസ്.കെ.എസ്.എസ്.എഫ് 25-ാം വാര്‍ഷികം സമൂഹ വിവാഹം നടത്തും


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴി്ഘടകമായി  എസ് കെ  എസ് എസ് എഫ്  കര്‍മ്മ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കു സാഹചര്യത്തില്‍ 25 നിര്‍ധരരായ പെകുട്ടി കളെ ഉള്‍പ്പെടുത്തി സമൂഹ വിവാഹം സംഘടിപ്പിക്കാന്‍  എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്ര'റിയേറ്റ് യോഗം തീരുമാനിച്ചു. എസ് കെ എസ് എസ് എഫ്  സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട  നിര്‍മ്മിക്കുന്ന  ഇസ്‌ലാമിക് സെന്ററിനോടനുബന്ധിച്ചായിരിക്കും സമൂഹവിവാഹത്തിന് വേദിയൊരുക്കുക. 2014 ജനുവരി 9ന് നടക്കു ചടങ്ങിന് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍മ്മികത്വം വഹിക്കും . കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ സെക്ര'റിയേറ്റ് യോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുറഹീം ചുഴലി, സിദ്ദീഖ് ഫൈസി വെമണല്‍, നവാസ് പാനൂര്‍, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, റഫീഖ് അഹ്മദ് തിരൂര്‍, അയ്യൂബ് കൂളിമാട്, സലാം ദാരിമി കിണവക്കല്‍, റശീദ് ഫൈസി വെള്ളായിക്കോട്, ജി എം സലാഹുദ്ദീന്‍ ഫൈസി, ഹബീബ് ഫൈസി കോ'ട്ടോ പ്പാടം, കെ എന്‍ എസ് മൗലവി, ആരിഫ് ഫൈസി കൊടുക്, ഡോ. സുബൈര്‍ ഹുദവി, ഡോ. ജാബിര്‍ ഹുദവി, പരീത് കുഞ്ഞ് എറണാകുളം, റഷീദ് ബെളിഞ്ചം, പ്രെഫ. അബ്ദുറഹീം കൊടശ്ശേരി, പ്രെഫ. അബ്ദുല്‍ മജീദ്  കൊടക്കാട്, ബഷീര്‍ ഫൈസി ദേശമംഗലം, എസ് സുഹൈബ് നിസാമി, ആര്‍ വി സലീം, മുജീബ് ഫൈസി പൂലോട് സംബന്ധിച്ചു.
ഇതില്‍ പങ്കെടുക്കാന്‍ നിര്‍ധരരായ പെകുട്ടി കളുടെ രക്ഷിതാക്കളില്‍ നി് അപേക്ഷകള്‍ സ്വീകരിക്കുന്നു . 04952700177

ശരീഅത്തിനെ ഇകഴ്ത്തുന്ന ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കണം:ജംഇയ്യത്തുല്‍ മുദരിസീന്‍

കോഴിക്കോട്: ശരീഅത്തിനെ ഭംഗം വരുത്തുന്ന ചര്‍ച്ചകളില്‍ നിന്നും വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സ്റ്റേറ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജംഇയ്യത്തുല്‍ മുദരിസീന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മസ്ജിദ് കേന്ദ്രീകരിച്ചുള്ള പഠനം പള്ളി ദര്‍സുകളിലൂടെ പ്രാവര്‍ത്തികമാക്കാന്‍ മഹല്ല് കമ്മിറ്റികളും, സമസ്തയുടെ പോഷക സംഘടനകളും രംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു. പട്ടിക്കാട് ജാമിഅ സമ്മേളനത്തോടനുബന്ധിച്ച് മുദരിസുമാരുടെ സംസ്ഥാനതല സമ്മേളനം വിളിച്ചു കൂട്ടാനും തീരുമാനിച്ചു.
സെക്രട്ടറി എ.പി. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, ജോയിന്റ് സെക്രട്ടറി മൊയ്തീന്‍കുട്ടി വൈസി വാകക്കോട്, മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, ശംസുദ്ദീന്‍ മുസ്‌ല്യാര്‍ കാസര്‍ഗോഡ്, ഹംസ മുസ്‌ല്യാര്‍ വയനാട്, അബ്ദുല്‍ ബാരി മുസ്‌ല്യാര്‍, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, കെ.സി.മുഹമ്മദ് ഫൈസി, എം.പി.തഖിയ്യുദ്ദീന്‍ ഹൈതമി കോഴിക്കോട്, അസ്ഹറലി ഫൈസി, മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.സി.മുഹമ്മദ് ബാഖവി മലപ്പുറം, അബ്ദുറഹ്മാന്‍ ഹൈതമി - ബ്ലാത്തൂര്‍ കണ്ണൂര്‍, അബ്ദുല്‍ ലത്തീഫ് ഹൈതമി പാലക്കാട്, ഉസ്മാന്‍ ഫൈസി ദക്ഷിണ കന്നട, തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
 
 

ഖാസിയുടെ മരണം: സി.ബി.ഐ. കള്ളകഥക്കെതിരെ പ്രതിഷേധം ശക്തം

 
കാസര്‍കോഡ്‌: സമസ്തകേന്ദ്രമുശാവറ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊല പാതകത്തെകവുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തിയ സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിനെതിരേ വിശ്വാസികളില്‍ പ്രതിഷേധം ശക്തമായി. ഖാസി ആത്മഹത്യ ചെയ്‌തതാണെന്ന തരത്തിലാണ്‌ സി.ബി.ഐ. തിരുവനന്തപുരം യൂനിറ്റ്‌ എസ്.പി. നന്ദകുമാരന്‍ നായരുടെ നേത്രത്തിൽ എറണാകുളം സി.ബി.ഐ. കോടതിയില്‍ റിപോര്‍ട്ട്‌ നല്‍കിയത്‌. ബഹു.ഖാസിയുടെ മരണം ആത്മഹത്യ ആക്കാൻ നേരത്തെയും ശ്രമം നടന്നിരുന്നു. 2010 ഫെബ്രുവരി 15നു പുലര്‍ച്ചെയാണ്‌ ചെമ്പരിക്ക കടുക്കകല്ലിനു സമീപം കടലില്‍ ഖാസിയെ മരിച്ച നിലയില്‍ കണെ്‌ടത്തിയത്‌. ഇതുസംബന്ധിച്ച്‌ ആദ്യം ലോക്കല്‍ പോലിസ്‌ നടത്തിയ അന്വേഷണത്തില്‍ തൃപ്‌തിയാവാതെ ആക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ച്‌ പ്രക്ഷോഭത്തിനിറങ്ങിയതിനെ തുടര്‍ന്നാണ്‌ സി.ബി.ഐക്ക്‌ അന്വേഷണം വിട്ടത്‌.
2010 മാര്‍ച്ച്‌ 1ന്‌ കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു. എന്നാല്‍, അതിനുമുമ്പ്‌ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ അന്വേഷിക്കുന്നതായും പ്രചാരണമുണ്‌ടായിരുന്നു. പ്രാരംഭ അന്വേഷണത്തിലെ താളപ്പിഴകളാണ്‌ അന്വേഷണം അട്ടിമറിക്കാന്‍ കാരണമായത്‌. ഇതേത്തുടര്‍ന്ന്‌ കേസന്വേഷണം സി.ബി.ഐക്കു വിട്ടു. 2010 ആഗസ്‌തില്‍ സി.ബി.ഐ. തിരുവനന്തപുരം യൂനിറ്റ്‌ അഡീ. എസ്‌.പി. നന്ദകുമാരന്‍ നായരുടെ നേതൃത്വത്തില്‍ സി.ബി.ഐ. ചെന്നൈ യൂനിറ്റിലെ സി.ഐ. ലാസറിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം ആരംഭിച്ചത്‌. ഇതിനിടയില്‍ തന്നെ ലാസറിനെ സ്ഥലംമാറ്റി. ഖാസിയുടെ പോക്കറ്റില്‍ നിന്ന്‌ ഒരുതുണ്‌ട്‌ കടലാസ്‌ അന്നു കേസന്വേഷിച്ചിരുന്ന ഹൊസ്‌ദുര്‍ഗ്‌ ഡിവൈ.എസ്‌.പിയായിരുന്ന ഹബീബ്‌ റഹ്‌മാനു ലഭിച്ചിരുന്നു.
ഇത്‌ ആത്മഹത്യാകുറിപ്പാണെന്ന തരത്തില്‍ പ്രചാരണമുണ്‌ടായിരുന്നു. എന്നാല്‍, ബുര്‍ദ ബൈത്തിന്റെ ഈരടികളായിരുന്നു കുറിപ്പിലുണ്‌ടായിരുന്നതെന്നാണ്‌ പിന്നീടു വ്യക്തമായത്‌. കേസന്വേഷണത്തിന്റെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ ഖാസിയുടെ മരുമകന്‍ അഹ്‌മദ്‌ ശാഫി ദേളി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ ഖാസി സംയുക്ത സമര സമിതിയും കീഴൂര്‍ സംയുക്ത ജമാഅത്ത്‌ കമ്മിറ്റിയും എസ്‌.കെ. എസ്‌.എസ്‌.എഫ്‌. ജില്ലാ കമ്മിറ്റിയും കോടതിയെ സമീപിച്ചു. എസ്‌.കെ. എസ്‌.എസ്‌.എഫിന്റെ നേതൃത്വത്തില്‍ ഇന്നലെ കാസര്‍കോട്ട്‌ വമ്പിച്ച പ്രതിഷേധ പ്രകടനവും നടന്നു. സി.ബി.ഐ.യുടെ ഈ കള്ളകഥക്കെതിരെ ജില്ലക്കു പുറമെ സംസ്ഥാനത്തുടനീളവും വൻ പ്രതിഷേധ പ്രകടനങ്ങൾ നടക്കാനിരിക്കുകയാണ്. അതിനിടെയാണ് ഖസിയുടെ കേസിൽ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചിരിക്കുന്നത്‌.

"വഫാത്തിനു ശേഷം മുഅജിസത്ത് ഇല്ലെന്നത് സുന്നി ആശയമോ?" ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ പഠനക്ലാസ്സും സംശയ നിവാരണവും ഇന്ന് (ശനി) ഓണ്‍ലൈനിൽ


"മുഅജിസത്ത്"  ശത്രുവിന്റെ വെല്ലുവിളിക്കുമുന്നില്‍  മാത്രമോ ? ഹജറുല്  അസ് വദിലും സംശയമോ ?? വഫാത്തിനു ശേഷം മുഅജിസത്ത് ഇല്ലെന്നത് സുന്നി ആശയമോ?" വിഘടിതരുടെ വിവരക്കേടിന്റെ ആഴം തുറന്നു കാട്ടുന്ന ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ ആദര്ശ പഠന പ്രഭാഷണവും സംശയ നിവാരണ വേദിയും നാളെ(16, ശനി) രാത്രി UAEസമയം10 pm(ഇന്ത്യൻ സമയം 11.30.pm)ന് കേരള ഇസ്ലാമിക് ക്ലാസ് റൂമില് നടക്കുമെന്ന് അഡ്മിൻ ഡസ്ക് അറിയിച്ചു. കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിനെ കുറിച്ച് കൂടുതൽ അറിയാനും beyluxe messenger ഡൌണ്‍ ലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ്സ്‌ റൂമിന്റെ മൊബൈൽ അപ്ലിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.  ക്ലാസ്സ്‌ റൂം പരിപാടികളുടെ തത്സമയ audio, vedio ലഭ്യമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, November 15, 2013

ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ശൈഖ് സായിദ് അവാര്‍ഡ്


കോഴിക്കോട്: യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ശില്‍പിയും പ്രഥമ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്മരണാര്‍ത്ഥം ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ യു.എ.ഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നല്‍കുന്ന ശൈഖ് സായിദ് അവാര്‍ഡിന് ഈ വര്‍ഷം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.
 
ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുന്നതിനും മതസൗഹാര്‍ദവും മതമൈത്രിയും ദൃഢപ്പെടുത്തുന്നതിനും ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച വ്യാപകമായ എന്‍ട്രികളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിംഗ് കമ്മിറ്റി ഹൈദരലി തങ്ങളെ ഏകകണ്ഠമായി അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
ശില്‍പവും പ്രശസ്തിപത്രവും ഗള്‍ഫ് മലയാളികള്‍ നല്‍കുന്ന സവിശേഷമായ സ്‌നേഹസമ്മാനവും അടങ്ങുന്നതാണ് പുരസ്‌കാരം. യു.എ.ഇ. ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് വൈകീട്ട് നാലു മണിക്ക് കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
 
വാര്‍ത്താസമ്മേളനത്തില്‍ ആറ്റക്കോയ പള്ളിക്കണ്ടി, എം.വി. കുഞ്ഞാമു, കെ.കെ. അബ്ദുസലാം, കെ.ടി. വാസുദേവന്‍, സി.കെ. അബൂബക്കര്‍, പി.എം. കോയ എന്നിവര്‍ സംബന്ധിച്ചു.

കഅ്ബ കഴുകല്‍ ചടങ്ങ്: ഇ. അഹമ്മദ് പങ്കെടുക്കും

 
ന്യൂഡല്‍ഹി: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഇന്നു പുറപ്പെടും. സഊദി അറേബ്യ ഭരണകൂടത്തിന്റെ ക്ഷണപ്രകാരമാണ് മന്ത്രി ഇ. അഹമ്മദ് ചടങ്ങില്‍ സംബന്ധിക്കുന്നത്.

KICR ആദര്ശ പഠന പ്രഭാഷണം. ഉസ്താദ് അബ്ദുസ്സലാം ബാഖവി. 16 /11/2013 ശനി UAEസമയം10 pm


മമ്പുറം തങ്ങളുടെ ചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പെടുത്തണം: ഹൈദരലി തങ്ങള്‍

മമ്പുറം: മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും സ്വാതന്ത്ര സമരത്തില്‍ അതുല്യമായ നേതൃത്വം വഹിക്കുകയും പിന്നാക്ക കീഴാള വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതില്‍ നിസ്തുല പങ്ക് വഹിക്കുകയും ചെയ്ത ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ചരിത്രം സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ ഉള്‍പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.

മമ്പുറം തങ്ങളുടെ 175-ാം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച്

Thursday, November 14, 2013

ചെമ്പരിക്ക ഖാസിയുടെ കൊലപാതകം സി.ബി.ഐ പുനരന്വേഷിക്കണം; ഇതിനായി സുന്നി ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭംനടത്തുമെന്നും നേതാക്കൾ


സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയും അട്ടിമറിയും നടന്നു
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം സി.ബി.ഐ. പുനരന്വേഷിക്കണമെന്ന് സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കീഴ്ഘടകങ്ങളും സംയുക്തമായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊലപാതകം സംബന്ധിച്ച സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടക്കുകയും ഇടക്കാലത്ത് അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തതായി അവര്‍ ആരോപിച്ചു. ചെമ്പരിക്ക കടലില്‍ നിന്ന് മൃതദേഹം കിട്ടിയതു മുതല്‍ തന്നെ ലോക്കല്‍ പൊലീസിന്റെ സംശയകരമായ നീക്കങ്ങള്‍ വിമര്‍ശനവിധേയമായിരുന്നു. അസ്വാഭാവിക മരണമായിട്ടും വിരലടയാള വിദഗ്ദ്ധരുടെയോ ഡോഗ് സ്‌ക്വാഡിന്റെയോ പരിശോധന നടന്നില്ല. ഖാസി താമസിച്ചിരുന്ന മുറിയില്‍ നിന്ന് കണ്ടെടുത്ത പ്രശസ്തമായ ഒരു അറബി കവിതയുടെ പരിഭാഷയിലെ ഒരു വരി എഴുതിയ കടലാസ് അടിസ്ഥാനമാക്കി മരണം ആത്മഹത്യയാണെന്നു പറയുകയാണ് പൊലീസ് ചെയ്തത്. പൊലീസിന്റെ ഇത്തരം നീക്കങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം നിരന്തരം ഉയര്‍ന്നതാണ് കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നതില്‍ എത്തിച്ചത്.
സംഭവദിവസം രാത്രി ഒരു വെളുത്ത കാര്‍ കടപ്പുറത്ത് വന്ന് നിന്നത് കണ്ടെന്നും നിലവിളി കേട്ടെന്നുമുള്ള പരിസരവാസികളുടെ മൊഴി അന്വേഷണോദ്യോഗസ്ഥര്‍ പരിശോധിച്ചില്ല. രാത്രി മണല്‍ വാരുന്നവരെ പൊലീസ് വരുമെന്നു ഭീഷണിപ്പെടുത്തി മാറ്റിയതിലും ദുരൂഹതയുണ്ട്. എന്നാല്‍ ആരോഗ്യമുള്ളവര്‍ക്ക് സാഹസികമായി മാത്രം കയറാവുന്ന പാറക്കല്ലില്‍ നിന്ന് ഖാസി താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ടാണ് പിന്നീട് വന്നത്. പാറയില്‍ നിന്ന് ചാടിയാല്‍ അതിന് താഴെയുള്ള ചെറിയ കല്ലുകളില്‍ തട്ടി പരിക്കേല്‍ക്കാതെ ശരീരം കടലില്‍ എത്തില്ല. എന്നാല്‍ മൃതദേഹത്തില്‍ കണ്ണുകള്‍ക്ക് താഴെ മുറിവും കഴുത്തെല്ലിന് പൊട്ടും മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ആത്മഹത്യ വന്‍ പാപമായി കാണുന്ന ഒരു മതപണ്ഡിതന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുമാണ്.
സി.ബി.ഐ. അന്വേഷണം ഏറ്റെടുത്ത് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കൊലപാതകികള്‍ വലയിലായെന്നും ഏതാനും ദിവസങ്ങള്‍ക്കകം അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഖാസിയുടെ

Tuesday, November 12, 2013

ഖാസി cm അബ്ദുള്ള മൌലവിയുടെ മരണം കൊലപതകാമനെന്നതിനുള്ള സാഹചര്യ തെലിവുകൾ :


1. ഒരു മുസ്ലിമായ മത പണ്ടിതൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല
2. ചെരിപ്പ്, വടി മുതലായവ കണ്ടെത്തിയ സ്ഥലം വളരെ ദുഷ്ക്കരമായ പാറക്കല്ലുകൾ നിറഞ്ഞ ,യുവാക്കൾക്ക് പോലും പകൽ വെളിച്ചത്തിൽ കയറിച്ചെല്ലാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ്‌.അവിടെ രാത്രിയുടെ രണ്ടാം യാമത്ത...
ിൽ അതും അമാവാസി രാത്രിയിൽ കണ്ണട പോലും ധരിക്കആദെ കാൽ മുട്ട് വളക്കാൻ സാധിക്കാത്ത ഖാസി ഊന്നു വടിയും പിടിച് കയരിയെന്ന് പറയുന്നതു തന്നെ cbi യുടെ

Monday, November 11, 2013

പാരമ്പര്യ വിരോധികളെ പ്രോത്സാഹിപ്പിക്കരുത്: സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

 

തിരൂരങ്ങാടി: പൂര്‍വ്വികരുടെ പാതയില്‍ ജീവിതം നയിച്ചത് കൊണ്ടാണ് മുസ്‌ലിം സമൂഹം ഇത്രയധികം പൂരോഗതിയിലെത്തിയതെന്നും അതിനെ തകര്‍ക്കുന്ന രീതിയില്‍ ചില പാരമ്പര്യ വിരോധികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍.
 
ഖുതുബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 175-ാം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം

ആത്മീയത കൈവിട്ടതാണ് പ്രതിസന്ധിക്ക് കാരണം: അബ്ബാസലി തങ്ങള്‍


 
തിരൂരങ്ങാടി: ആത്മീയതയും സാംസ്‌കാരികത്തനിമയും മുസ്‌ലിം സമൂഹത്തില്‍ നിന്നും മഹല്ലുകളില്‍ നിന്നും കുടിയിറങ്ങിപ്പോയെന്നും ആധുനിക മുസ്‌ലിം നേരിടുന്ന വലിയ വെല്ലുവിളി ആത്മീയ ശോഷണമാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.
 
സയ്യിദ് അലവി തങ്ങളടക്കം കേരളത്തിലേക്ക് കടന്നു വന്ന നവോത്ഥാന നായകന്മാരൊക്കെയും ആത്മീയതയിലധിഷ്ഠിതമായ ജീവിതത്തിലൂടെയാണ് ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിച്ചത്. അവരുടെ ജീവിതം സമുദായത്തിന്

മുഹര്‍റം: ആചാരവും അനാചാരവും

   
-എം.എ. ജലീല്‍ സഖാഫി പുല്ലാര

മുഹര്‍റം ഹിജ്‌റ: വര്‍ഷത്തിലെ പ്രഥമ മാസം. ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരു അധ്യായം തുന്നിച്ചേര്‍ത്ത പുണ്യ മാസം. ഇസ്‌ലാമിക സമൂഹത്തിന് അല്ലാഹു ചെയ്ത ഒട്ടേറെ അനുഗ്രങ്ങള്‍ക്ക് ഈ മാസം സാക്ഷിയാണ്.

മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണ്ടെങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

ഹിജ്‌റ: വര്‍ഷം 61-ാം  മുഹര്‍റം പത്തിനാണ് ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത് എന്നത് ഒരു വസ്തുതയാണ്. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ് സുന്നികളുടെ

അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലയില്‍ ജുമുഅക്ക് നേതൃത്വം നല്‍കി ഡോ. ബഹാഉദ്ദീന്‍ നദ് വി

    
 
Dr. Bahauddeen Nadwi's IIUM Khutbaവിശ്വപ്രസിദ്ധമായ മലേഷ്യയിലെ  ഇന്‍റര്‍നാഷനല്‍ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ ജുമുഅക്ക് നേതൃത്വം നല്‍കി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ശ്രദ്ധ പിടിച്ചുപറ്റി. ഐ.ഐ.യു.എം കാമ്പസ് ജുമാമസ്ജിദില്‍ നവംബര്‍ എട്ടിനു നടന്ന ജുമുഅ ഖുത്ബക്കും നിസ്കാരത്തിനും നേതൃത്വം നല്‍കിയത് അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. നദ് വിയായിരുന്നു.
അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാല കാമ്പസിലെ സുല്‍ത്വാന്‍ ഹാജി അഹ് മദ് ശാഹ് മസ്ജിദില്‍ നദ് വിയുടെ നേതൃത്വത്തില്‍ നടന്ന ജുമുഅ നിസ്കാരത്തില്‍ നൂറ്റിയിരുപതോളം ലോകരാഷ്ട്രങ്ങളില്‍ നിന്നായി ആറായിരത്തിലധികം വിശ്വാസികള്‍ പങ്കുകൊണ്ടു. വിജ്ഞാനത്തിന്‍റെ മാഹാത്മ്യത്തെയും മുസ്ലിം ഐക്യത്തിന്‍റെ അനിവാര്യതയെയും അധികരിച്ച് ഖുത്ബയിലദ്ദേഹം ഉദ്ബോധിപ്പിച്ചു. ലളിതവും സ്ഫുടവുമായ അറബി ഭാഷയിലുള്ള ഖുത്ബ തങ്ങളെ വിസ്മയിപ്പിച്ചതായി അറബ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള ഉന്നത മത പണ്ഡിതര്‍ കാമ്പസ് സന്ദര്‍ശിക്കുമ്പോള്‍ അവരെക്കൊണ്ട് ഖുത്ബ നിര്‍വഹിപ്പിക്കുന്നത് അന്താരാഷ്ട്ര ഇസ്ലാമിക സര്‍വകലാശാലയിലെ പതിവാണ്. കേരളത്തില്‍ നിന്ന് അനവധി മതപണ്ഡിതര്‍ മലേഷ്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഡോ. നദ് വിക്കു മാത്രമേ ഖുത്ബ നിര്‍വഹിക്കാന്‍ അവസരമുണ്ടായിട്ടുള്ളൂ. നേരത്തെ 2011ലും ഐ.ഐ.യു.എം കാമ്പസില്‍ അദ്ദേഹം ഖുത്ബ നിര്‍വഹിച്ചിട്ടുണ്ട്.

മമ്പുറം ആണ്ടുനേര്‍ച്ച നാളെ കൊടിയിറങ്ങും


തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയിറക്കം. മമ്പുറം ഖുത്ബുസ്സമാന്‍ സയ്യിദലവി തങ്ങളുടെ 175 -ാം ആണ്ടു നേര്‍ച്ചക്ക് വിവിധ ദേശങ്ങളില്‍ നിന്നായി ജാതിമത ഭേദമന്യെ പതിനായിരങ്ങളാണ് എത്തിയത്. നേര്‍ച്ചയുടെ സമാപന ദിവസമായ നാളെ അന്നദാനം നടത്തും. ഒരു ലക്ഷത്തോളം പാക്കറ്റുകളാണ് അന്നദാനത്തിനായി തയ്യാറാക്കുന്നത്
ഉച്ചക്ക് 2 മണിക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച നീണ്ടുനിന്ന ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഇന്ന് ദിക്ര്‍ ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ദിക്ര്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അയ്യായ ഉസ്താദ് സംബന്ധിക്കും. സെയ്ദ് മുഹമ്മദ് നിസാമി മമ്പുറം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ശൈഖുനാ അബ്ദുല്‍ ശുക്കൂര്‍ മുസ്ലിയാര്‍ അന്തരിച്ചു; കബറടക്കം ഇന്ന് ചാലില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍


മാങ്കടവ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ മെമ്പറും കാംബസാര്‍ മുദരിസുമായ കെ എന്‍ അബ്ദുല്‍ ശുക്കൂര്‍ മുസ്ലിയാര്‍ (70) നിര്യാതനായി. ആലുവ, തൊടുപുഴ, വടകര എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു. കബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ചാലില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. പരേതനായ താജുദീന്‍ അബ്ദുറഹിമാന്‍ മുസ്ലിയാരുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ ഹജ്ജുമ്മ, മക്കള്‍: നസീമ, ഹാഫിള് മുഹമ്മദ് ശരീഫ് (മലേഷ്യ), ഫള്ലുറഹ്മാന്‍, അബ്ദുറഹ്മാന്‍ (ഷാര്‍ജ), അബുല്‍ ഹസന്‍ അലി ശാദുലി അല്‍ ഖാസിമി (മുദരിസ് നീലേശ്വരം മര്‍ക്കസ് ശരീഅത്ത് കോളേജ്), ഉബൈദ് (കാംബസാര്‍ ദര്‍സ് വിദ്യാര്‍ഥി), അബ്ദുല്‍ ഫത്താഹ്. മരുമക്കള്‍: വി വി മുഹമ്മദലി മൌലവി (ഖത്തീബ് കാംബസാര്‍ മുഹ്യുദ്ദീന്‍ മസ്ജിദ്) ഫൌസിയ, ആയിഷ, ആദില. സഹോദരങ്ങള്‍: കെ എന്‍ മുഹമ്മദ് ഫാസി മൗലവി (ശാദുലി ഖലീഫ, വൈസ് പ്രസിഡണ്ട്, ദാറുല്‍ഹസനാത്ത്), അബ്ദുല്‍ ഖരീം, ശാദുലി, സഫിയ, റുഖിയ, അസ്മ, ജമീല.

ശരീഅത്ത് സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം: ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍


കണ്ണൂര്‍: ആദര്‍ശത്തില്‍ നിന്നു വ്യതിചലിച്ച് സുന്നത്ത് ജമാഅത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനം അനുവദിക്കരുതെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍. എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് സംയുക്തമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നബി(സ )യുടെയും അനുചരന്‍മാരുടെയും തത്വങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്നവരാണ് സുന്നികള്‍. എന്നാല്‍ അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിച്ചു കൊണ്ടാണ് ചിലര്‍ മുന്നോട്ടു പോകുന്നത്. സമസ്തയുടെ നിലപാടാണ് കേരളത്തിലെ മുസ്‌ലിംകളുടെ പൊതുനിലപാട്. എന്നാല്‍ ചുരുക്കം ചിലരാണ് ഇതില്‍ നിന്ന് ഒഴിവാകുന്നത്.

പാലക്കാട്‌ മേപ്പറമ്പ് ജുമാ മസ്ജിദ് ഉദ്ഘാടനം; മത പ്രഭാഷണ പരമ്പര 24 മുതൽ


പാലക്കാട്‌:    മേപ്പറമ്പ്ജുമാ  മസ്ജിദ്  ഉദ്ഗാടനം  ഡിസംബര്‍  5 ന് പാണക്കാട്  സയ്യിദ്  ഹൈദരാലി  തങ്ങള്‍ നിർവഹിക്കും , നൌഷാദ്   ബാക വി, അബൂബക്ക ര്‍ ഖാസിമി , അബ്ദു സമദ്  പൂക്കോട്ടൂര്‍, ഇ ട്ടി മുഹമ്മദ്‌ ബഷീര്‍  M P , കേരള വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലികുട്ടി സാഹിബ്   എന്നിവരും സംബന്ധിക്കും .  ഇതിനോടനുബന്ധിച്   നടത്തുന്ന  പ്രഭാഷണം  പരമ്പര  നവംബർ 24   ന്  ആരംഭിക്കും . പാണക്കാട് സയ്യിദ്   മുനവ്വ ര്‍ അലി ശിഹാബ് തങ്ങള്‍ , സയ്യിദ് സാധിക്കാലി തങ്ങള്‍  എന്നിവരും പങ്കെടുക്കുന്നു

Thursday, November 7, 2013

പ്രാര്‍ത്ഥന നടത്തിയ തൊഴിലാളികളെ അമേരിക്കന്‍ കമ്പനി പുറത്താക്കി

    
prayingനമസ്കാര സമയങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയതിന്‍റെ പേരില്‍ 24 മുസ്‍ലിം തൊഴിലാളികളെ അമേരിക്കന്‍ കമ്പനിയായ ഡിഎച്ച്എല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. നമസ്കാര സമയങ്ങളില്‍ മുസ്‍ലിം തൊഴിലാളികള്‍ക്ക് ഇടവേള അനുവദിച്ചു കൊണ്ടുള്ള കമ്പനി നിയമത്തില്‍ മാറ്റം വരുത്തിയാണ് പിരിച്ചുവിടല്‍.
ഡിഎച്ച്എല്‍ കമ്പനി മതസ്വാതന്ത്യ്രം നിഷേധിക്കുന്നതായി കാണിച്ച് സമാനമായ 11 പരാതികള്‍ ഇതിനകം അധികാരികള്‍ക്ക് ലഭിച്ചിട്ടുണ്ട്. മതാചാരങ്ങള്‍ പാലിക്കാനും വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാനും നിയമപരിരക്ഷയുള്ള രാജ്യമാണ് അമേരിക്ക. 1964 ലെ ഫെഡറല്‍ സിവില്‍ റൈറ്റ്സ് നിയമപ്രകാരവും കെന്‍റക്കി സിവില്‍ റൈറ്റ്സ് ആക്ട് പ്രകാരവും തൊഴില്‍ മേഖലകളില്‍ തൊഴിലാളികള്‍ക്കുള്ള മതസ്വാതന്ത്യ്രം ഉറപ്പുവരുത്തുന്നുണ്ടെന്ന് അമേരിക്കന്‍ മുസ്‍ലിം പൌരാവകാശ സംഘടനയായ കെയര്‍ നേതാവ് ബൂക്കര്‍ വാഷിങ്ടണ്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഡിഎച്ച്എല്‍ തയ്യാറായിട്ടില്ല.

ആധുനിക സൗകര്യങ്ങള്‍ മത പഠനത്തിന് ഉപയോഗപ്പെടുത്തണം. ഹൈദറലി തങ്ങള്‍


കോഴിക്കോട്. മറ്റെല്ലാ വിദ്യാഭ്യാസങ്ങളെയും പോലെ മത പഠന രംഗത്തും ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ബോധിപ്പിച്ചു. മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയുടെ 'www.therbiyath.com' എന്ന പുതിയ വെബ് സൈറ്റ് ഉല്‍ഘാടനം ചൈതു സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വി. മോയിമോന്‍ ഹാജി, പി. കെ. മാനു സാഹിബ്, അബ്ദുല്ല ശിഹാബ് തങ്ങള്‍, ഹാശിം ശിഹാബ് തങ്ങള്‍, കെ. മൊയ്തീന്‍ കോയ, എം. പി. കോയട്ടി, സി. പി. ഉസ്മാന്‍, കൊട്ടേടത്ത് മൊയ്തീന്‍ കോയ, സി. പി. ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി. ഹംസ ബാഫഖി തങ്ങള്‍ സ്വാഗതവും, മുക്കം ഉമര്‍ ഫൈസി നന്ദിയും പറഞ്ഞു.

സമസ്ത സ്റ്റേറ്റ് തല ഇസ്‌ലാമിക കലാമേള കടമേരി റഹ്മാനിയ്യ അറബിക് കോളജില്‍


'മുഅല്ലീം ഡെ' 17ന്
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സംസ്ഥാന തല ഇസ്‌ലാമിക കലാമേള 2014 മെയ് മാസത്തില്‍ കോഴിക്കോട് ജില്ലയിലെ കടമേരി റഹ്മാനിയ്യ അറബിക് കോളജില്‍ നടക്കും. മദ്രസാ, റെയ്ഞ്ച് ജില്ലാ മത്സരങ്ങള്‍ ജനുവരി മുതല്‍ തുടങ്ങും. ചേളാരിയില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തിലാണ് തീരുമാനം.  
മദ്രസാ അധ്യാപകരുടെ ക്ഷേമനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കാന്‍ വര്‍ഷം തോറും നടത്തിവരുന്ന 'മുഅല്ലീം ഡെ' 17ന് നടത്തുവാനും തീരുമാനിച്ചു. സ്റ്റേറ്റ് തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍നിര്‍വ്വഹിക്കും.

വെളിച്ചം കണ്ടത് ഭീകര സത്യം


ജനീവ: ഫലസ്തീന്‍ നായകന്‍ യാസര്‍ അറഫാത്ത് മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ചരിത്രം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് പത്‌നി സുഹ അറഫാത്ത്. സംശയങ്ങളെല്ലാം റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. 'അറഫാത്തിന്റേത് സ്വാഭാവിക മരണമല്ല. അദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു'-സുഹ വ്യക്തമാക്കി.


അറഫാത്തിന്റെ ശരീരം മുഴുവന്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സ്വിസ് ശാസ്ത്രജ്ഞര്‍ ഒരു വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ കണ്ടെത്തിയ സത്യങ്ങള്‍ ഫലസ്തീന്‍ ജനതയുടെ ആശങ്കകളെ സ്ഥിരീകരിക്കുന്നതാണ്. അറഫാത്തിനെ ഇസ്രാഈല്‍ വിഷംകൊടുത്ത് കൊന്നതാണെന്ന് അദ്ദേഹത്തിന്റെ മരണം മുതല്‍ അവര്‍ക്ക് സംശയമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ലൂസിയാന യൂനിവേഴ്‌സിറ്റി റേഡിയേഷന്‍ ഫിസിക്‌സ്