" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Wednesday, September 25, 2013

കേശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു.

ആദ്യം മുസ്ലിം സമുദായത്തിലും പിന്നീട് പൊതുസമൂഹത്തിലും വ്യാപിച്ച ചര്‍ച്ച ഇപ്പോള്‍ സര്‍ക്കാറിനും കോടതിക്കും മുമ്പാകെ ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയാധികാരികളുടെയും കേശാനുകൂലികളുടെയും അവിശുദ്ധ ബാന്ധവത്തില്‍ അതിനര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയി. രാഷ്ട്രീയ വിവാദങ്ങളുടെ ലാഘവത്തില്‍ പ്രശ്നത്തെ നോക്കിക്കാണുകയും കാലം അതിനെ വിസ്മൃതമാക്കുമെന്ന് വ്യാമോഹി ക്കുകയുംചെയ്ത തല്‍പര കക്ഷികളുടെ കണ്ണു തുറപ്പിക്കുന്ന നിര്‍ണായക വഴിത്തിരിവുകളാണ് ഈ വിഷയത്തിലിപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേശത്തെ കുറിച്ച വിശദീകരണങ്ങളില്‍ വൈരുധ്യങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. 2011 ലെ കേശദാന ചടങ്ങില്‍ പരസ്യമായി വായിച്ച കൈമാറ്റ ശൃംഖല സനദാണെന്നും അല്ല, ഖസ്റജ് പരമ്പരയാണെന്നും വാദിച്ചു. പിന്നീട് സനദ് ശൈഖ്ജീലാനിവഴി ഖസ്റജി കുടുംബത്തിലേക്ക് ചേര്‍ത്തുപറഞ്ഞു. ഒടുവില്‍ ആ മുടികള്‍ നബിയുടേതല്ളെങ്കില്‍ പോലും സാത്വികരായ പ്രവാചക സ്നേഹികളുടെ വികാരമെന്നത് മൂല്യവത്തായിരിക്കുമെന്ന് ന്യായീകരിച്ചു. ഈ വൈരുധ്യങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ പക്ഷേ, കേശാനുകൂലികള്‍ സംഘടനാപരമായ പ്രശ്നമായാണ് അതിനെ സമൂഹത്തില്‍ അവതരിപ്പിച്ചത്. മുടിയവതരണത്തിലൂടെ എന്താണവര്‍ ലക്ഷ്യമിട്ടതെന്ന് ഈ സമീപനം തന്നെ വ്യക്തമാക്കുന്നുണ്ട്. കേശത്തിന്‍െറ ആധികാരികത തെളിയിക്കാന്‍ ഭൗതിക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാമെന്ന നിര്‍ദേശവും പാടെ തള്ളിക്കളയുകയാണുണ്ടായത്. പ്രവാചക കേശത്തിന് ഇത്തരം പ്രത്യേകതകള്‍ ഉണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം പരീക്ഷണത്തിന് വിധേയമാക്കുന്നത് അനിസ്ലാ മികമാണെന്ന വിചിത്ര ന്യായം പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. കഥ ഇവിടെ എത്തിനില്‍ക്കുമ്പോഴാണ് കാന്തപുരത്തിന്‍െറ കപടമുഖം ബോധ്യപ്പെട്ട അനുയായികളില്‍ ചിലര്‍ അദ്ദേഹത്തോടുള്ള ബാന്ധവം ഒഴിവാക്കി പ്രത്യക്ഷപ്പെടുന്നത്. ഭൗതികതയുടെ നശ്വരതക്കപ്പുറം പരലോകത്തെ അനശ്വരതക്ക് വിലകല്‍പിച്ചിട്ടുള്ള ചിലര്‍, പല സത്യങ്ങളും തുറന്നുപറയുകയാണിപ്പോള്‍. മതപാണ്ഡിത്യത്തിന് സമൂഹം കല്‍പിച്ചുകൊടുത്ത പരിശുദ്ധിയും വിശ്വാസ്യതയും കാറ്റില്‍പറത്തി സ്വന്തക്കാരെയും പൊതു സമൂഹത്തെയും വഞ്ചിക്കുകയായിരുന്നുവെന്ന് കേശകൂടാരം വിട്ടുപോരുന്ന ഓരോ വ്യക്തിയും സാക്ഷ്യപ്പെടുത്തുന്നു. 2011ന് മുമ്പും കേശക്കഥ കാരന്തൂരില്‍ അരങ്ങേറിയിട്ടുണ്ട്. 2005ല്‍ അവതീര്‍ണമായ ആ കേശത്തിന് വക്താക്കള്‍ ഒരു രഹസ്യസ്വഭാവം സൂക്ഷിച്ചിരുന്നു. അതിനാല്‍, അന്നതത്ര ചര്‍ച്ചാവിഷയമായില്ല. കോട്ടക്കലില്‍ നടന്ന സമ്മേളനത്തില്‍ ആ കേശത്തിന്‍െറ സനദ് എന്ന പേരില്‍ ഒരു കുറിപ്പ് വായിക്കുകയുണ്ടായി. പ്രഥമ നോട്ടത്തില്‍ തന്നെ പ്രസ്തുത സനദ് ഖാദിരിയ്യാ ത്വരീഖത്തിന്‍െറ സില്‍സിലയാണെന്നും മുടിയുടേതല്ളെന്നും സമസ്തയുടെ പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചു. പിന്നീട്, സനദ് നിര്‍മിച്ചതാരാണെന്ന് പുറത്തുവരുകയുമുണ്ടായി. സമസ്ത നേതൃത്വം അന്ന് പറഞ്ഞത് തീര്‍ത്തും ശരിയാണെന്ന് അടിവരയിടുകയാണ് ഇപ്പോള്‍ ഒരു ‘സത്യപ്രകാശകന്‍’. പ്രവാചകനെ അങ്ങേയറ്റം സ്നേഹിക്കുകയും എന്നാല്‍, കാന്തപുരത്തെ അടുത്തറിയാതെ സ്നേഹിക്കുകയും ചെയ്ത അദ്ദേഹത്തിന് പലതും ബോധ്യപ്പെട്ടിരിക്കുന്നു.

No comments:

Post a Comment