" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, September 29, 2013

പണ്‌ഢിത ലോകത്തിനപമാനമായി പൂനൂരില്‍ വിഘടിത സമ്മേളനം.


കോഴിക്കോട്‌ : കഴിഞ്ഞ ദിവസം പൂനൂരില്‍ സംഘടിപ്പിച്ച വിഘടിതരുടെ ആദര്‍ശ സമ്മേളനം പണ്‌ഢിത ലോകത്തിന പമാനമായി മാറി. ബഹു. സമസ്‌തയുടെ സമാന്തരമായി അഡ്വ.അരവിന്ദാക്ഷ മേനോന്റെ നിര്‍ദേശ പ്രകാരം തട്ടിപ്പടച്ചുണ്ടാ ക്കിയതാണെങ്കിലും വ്യാജ സമസ്‌തയിലെ 'മുശാവറക്കാരെന്ന്‌' പറയപ്പെടുന്ന ചില തൂവെള്ള രൂപങ്ങളെ 'ടിപ്പ്‌ ' നല്‍കി എഴുന്നള്ളിച്ച്‌ കൂട്ടിയാണ്‌ പൂനൂരില്‍ ആദര്‍ശത്തിന്റെ പേരില്‍ ഒരു 'അടിയറവ്‌' സമ്മേളനം സംഘടിപ്പിച്ചത്‌
കാന്തപുരം കൊണ്ടു വന്ന വ്യാജമുടിയുടെ യാഥാര്‍ത്ഥ്യം രഹസ്യമായും പരസ്യമായും സമ്മതിച്ചവരെല്ലാം കാന്തപുരം വച്ചു നീട്ടിയ അധികാര ആര്‍ഭാടങ്ങളുടെ അപ്പക്കഷ്‌ണങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ ആദര്‍ശവും പാണ്‌ഢിത്യവും അടിയറവെക്കുന്ന കാഴ്‌ച പ്രവാചക സ്‌നേഹികള്‍ക്ക്‌ ഹൃദയഭേദകമായിരുന്നു.(പ്രസ്‌തുത സമ്മേളനത്തിലെ ഓരോ ഭാഗങ്ങളും കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വിശദമായി പോസ്റ്റുമോര്‍ട്ടം ചെയ്യാനിരിക്കുന്നതിനാല്‍ പ്രസ്‌തുത റിപ്പോര്‍ട്ടിലേക്കായി ആ ഭാഗം ഇവിടെ വിടുന്നു). അതേ സമയം വിഘടിത പാളയത്തിലെ മുടിഗ്രൂപ്പിന്റെ പേടി സ്വപ്‌നമായ ജിഷാന്‍ മാഹിക്കെതിരെ സമ്മേളനത്തില്‍ പേരോട്‌ പൊട്ടിത്തെറിച്ചു.
ജിശാന്റെ വിവാഹത്തില്‍ പങ്കെടുത്തത്‌ കാന്തപുരത്തിന്റെ സമ്മതത്തോടെയായിരുന്നുവെന്ന്‌ വെളിപ്പെടുത്തി സംസാരം ആരംഭിച്ച അദ്ധേഹം ജിശാന്‍ മാഹിക്കു മുമ്പില്‍ താന്‍ കൊച്ചായി പോകുന്ന കാര്യം അറിയാതെ സമ്മതിക്കുന്നുണ്ടായിരുന്നു. തന്റെ സി.ഡി കേട്ട്‌ അവനാണ്‌ പഠിച്ചത്‌ അല്ലാതെ ഞാന്‍ അവനില്‍ നിന്നല്ല പഠിച്ചത്‌ അപ്പോള്‍ എനിക്കു തന്നെയാണ്‌ മഹത്വമെന്ന്‌ ആശ്വസിച്ച പേരോട്‌, താന്‍ അവന്റെ മുമ്പില്‍ മണിക്കൂറുകളോളം പത്തി താഴ്‌ത്തി ഇരിക്കേണ്ട വന്ന ദുരവസ്ഥയും വിവരിച്ചു(അവനെ നന്നാക്കാന്‍ വേണ്ടിയായിരുന്നുവതെന്നാണ്‌ വ്യാഖ്യാനം) എന്നിട്ടും തനിക്കുണ്ടായ ഈ ദുര്‍ഘതി പ്രവാചകനും സംഭവിച്ചിട്ടുണ്ടെന്ന വിശദീകരണത്തോടെയാണ്‌ ടിയാന്‍ സമാശ്വാസം കൊണ്ടത്‌.

No comments:

Post a Comment