" രമേശ് ചെന്നിത്തല യുടെ പ്രസ്താവന അതിരുകടന്നത് : ജിദ്ദ S Y S "

Sunday, September 29, 2013

വിവാഹ പ്രായവും അനാവശ്യ വിവാദങ്ങളും

. വിഷയ ദൌർലഭ്യതകൊണ്ട് വിറങ്ങലിച്ചു നില്ക്കുന്ന ചാനല് പടകൾക്ക് ഒരു ഓണ സമ്മാനമായിരുന്നു ഈയിടെ മാധ്യമങ്ങള് വിവാദമാക്കിയ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം.ഒരു പൊതു വിഷയം ലഭിക്കുമ്പോൾ അതിന്റെ സത്യാ അസത്യങ്ങള് എന്തെന്ന് അന്വേഷിക്കാതെ ഈ വാർത്ത‍ ചാനലിന്റെ റേറ്റിംഗ് കൂട്ടാന് എത്ര മാത്രം ഉപകരിക്കുമെന്നാണ് നമ്മുടെ ചാനല് സുഹൃത്തുക്കള് ഉറ്റു നോക്കുന്നത് .ഇനി ഒരു വിഷയം കിട്ടിയാലോ ആട്ടിന് കുട്ടിയെ കണ്ട ചെന്നായ്ക്കളെ പോലെ ചാടി വീണു കടിച്ചു കീറുന്ന അവസ്ഥ .പിന്നെ അതിനു കൂപ് കൂടുന്ന മണിക്കൂറുകള് നീളുന്ന ചര്ച്ചകള് ,അതുമായി ബന്ദപ്പെട്ട വ്യത്യസ്ത വാർത്ത‍ പരിപാടികള് അങ്ങിനെ എന്തെല്ലാം പുകിലുകള് .നമ്മുടെ വാര്ത്ത മാധ്യമ രംഗം ഇത്രയ്ക്കു അധ:പ്പതിച്ചു പോയോ?പോരാത്തതിന് ഫേസ് ബുക്കിൽ ലൈക്ക് നേടാനു ചിലയാളുകളുടെ വിടുവയത്തരങ്ങളും. എഴുതാനും ആശയങ്ങള് പ്രചരിപ്പിക്കാനും എല്ലാവര്ക്കും സ്വാതന്ത്രവും അവകാശവുമുണ്ട് .പക്ഷെ സത്യത്തെ സത്യമായി കണ്ടു വായനക്കാർക്ക്‌ നേരറിവു നല്കാന് കഴിയുന്നതാവണം എഴുതേണ്ടത്.ഇവിടെ പലര്ക്കും കാര്യങ്ങള് മനസിലാവഞ്ഞിട്ടല്ല .ഞാന് ഇതിനെ എതിര്ത്തില്ലെങ്കില് സമൂഹത്തില് എനിക്കുള്ള സ്ഥാനം നഷ്ടപ്പെടുമെന്നും എന്റെ വില കുരയുമെന്നുമുല്ല ഞാനൊരു പുരോഗമന വദിയല്ലാതായു മാറുമെന്ന ഒരു ഉള്ഭായമാണ് ഇത്തരം പ്രസ്താവനകള് നടത്താന് അവരെ നിര്ബന്ധിക്കുന്നതെന്നത്തില് സംശയമില്ല . പെണ് കുട്ടികളുടെ വിവാഹ പ്രായം 18 ആക്കണമെന്ന നിയമം പ്രഭാല്യത്തില് വരാനിരിക്കെ ഇത് പ്രഭാല്യത്തില് വന്നാൽ ഉണ്ടായേക്കാവുന്ന ചില പ്രയാസങ്ങളെ കുറിച്ചും ഇതിന്റെ മതപരമായ വശങ്ങളെ കുറിച്ചും ചര്ച്ച ചെയ്യാന് വേണ്ടിയാണു 9 ഓളം മുസ്ലിം സംഘടനകള് കോഴിക്കോട് യോഗം ചേർന്നത്‌ .തികച്ചും സ്വാഗതാർഹമാണ്.പൊതു സമൂഹത്തില് ഒരു പ്രത്യേക വിഷയം വന്നാല് അത് മത വിശ്വാസത്തെ ബാധിക്കുന്നതയാല് അതേ കുറിച്ച് ചര്ച്ചചെയ്യേണ്ടതും തീരുമാനം എടുക്കേണ്ടതും മത സംഘടനാ പണ്ഡിതന്മരാണ് അല്ലാതെ ചാനലുകള് സ്ഥിരമായി ചര്ച്ചക്കു വിളിക്കാറുള്ള ചില മുസ്ലിം നാമ ധാരികളല്ല. വിവാഹ പ്രായമുൽപ്പെടെ യുള്ള വിഷയങ്ങള് മുസ്ലിം സമുദായത്തിന് ഭരണ ഘടന അനുവദിച്ച പരിരക്ഷ ഉറപ്പു വരുത്തണമെന്നും അനിവാര്യ സാഹചര്യങ്ങളില് 18 നു മുൻപ് വിവാഹിതരവേണ്ടി വരുന്ന പെണ്‍കുട്ടികളും അവരുടെ കുടുംബവും അനുഭവിക്കേണ്ടി വരുന്ന നിയമ പരമായ പ്രശ്നങ്ങള്ക്ക് പരിഹാരമുണ്ടാ കാണാമെന്നുമാണ് അന്നത്തെ യോഗം ചര്ച്ച ചെയ്തത് .മാത്രവുമല്ല നേരത്തെ നടക്കുന്ന വിവാഹങ്ങള് പ്രോത്സാഹിക്കപ്പേടരുതെന്നും ഇക്കാര്യം ബോധ വല്ക്കരനത്തിലൂറെ സമുദായത്തെ ബോധ്യപ്പെടുത്തണമെന്നും ഉള്ള പ്രശംസനീയമായ തീരുമാനം ഈ യോഗത്തില് നിന്നുണ്ടായത് ഒരു മാധ്യമങ്ങളും ഗൌനിച്ചില്ല.ഒരു പക്ഷെ ഇത് അവരുടെ മാധ്യമ താല്പര്യത്തിനു ഗുണമാവില്ല എന്നത് കൊണ്ടാവാം . 18 വയസ്സിനു മുൻപ് ഇന്ത്യയിലെ എല്ലാ മുസ്ലിം സഹോദരിമാരെയും കെട്ടിചയക്കനമെന്നു ആരും പറഞ്ഞിട്ടില്ല നേരെ മറിച്ച് ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില് പ്രായ പൂര്ത്തിയായ ഒരു പെണ്‍കുട്ടിയെ അവളുടെ പൂര്ണ സമ്മതത്തോടെ വിവാഹം നടത്തേണ്ട ഒരു സാഹചര്യം വന്നാല് ഒരു പക്ഷെ 18 വയസിനു ഒരു മാസമേ ബാക്കിയുള്ളൂ വെങ്കില് പോലും നിയമത്തിന്റെ നൂലാ മാലകളില് കുടുങ്ങി പിതാവും വരനും കാര്മികത്വം വഹിച്ചവരും 2 വര്ഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന പുതിയ നിയമത്തിനു ഒരു ഭേദഗതി വേണമെന്ന് അഭിപ്രായം വരുമ്പോഴേക്കും പണ്ഡിതന്മാരെ ഒക്കെ ഒന്നാകെ സമൂഹ മധ്യത്തില് താറടിച്ചു കാണിക്കാന് വേണ്ടി കാര്യങ്ങളെ ബോധ പൂർവ്വം അനാവശ്യമായി വളചോടിക്കുന്നത് ശരിയല്ല .കേരളത്തില് പെണ് കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി നിരന്തരം ശ്രമിക്കുന്നവരും പ്രശസ്തമായ പല ഉന്നത ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നേത്രത്വം നല്കുന്നവരുമാണ് ഇവിടുത്തെ പണ്ഡിത സമൂഹം .ഇം ഗ്ലീഷ് ഭാഷ പഠിപ്പിക്കാന് സമൂഹം മടികാണിചിരുന്ന കാലത്ത് സമസ്തയുടെ സ്ഥാപക നേതാക്കളിലൊരാളായ മര്ഹൂം പാങ്ങില് അഹമദ് കുട്ടി മുസ്ലിയാർ സ്ഥാപിച്ച വിദ്യാലയത്തില് ഇംഗ്ലീഷ് ഭാഷ സിലബസ്സില് ഉള്പ്പെടുത്തി വിദ്യാഭ്യാസ പ്രവര്തനങ്ങല്ക്ക് മാതൃക നൽകിയവരാണ് നമ്മുടെ പണ്ഡിത നേതൃത്വം . പണ്ഡിതന്മാരെ കൊഞ്ഞനം കുത്തും വിധം പ്രതിഷേധങ്ങളുമായി ഇറങ്ങിയ സഹോദരിമാര് ഒരു വേള ഈ പണ്ഡിതരു സമൂഹത്തിനു ചെയ്ത ശാക്തീകരണ പ്രവര്ത്തനങ്ങള് മന്സ്സിലക്കെണ്ടാതയിരുന്നു.ഒരു സമുദായ നേതൃത്വത്തെ സമൂഹ മധ്യത്തില് അപരിഷ്കൃതരായി ചിത്രീ കരിക്കാനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് തോന്നിപ്പോവുന്നു .ഇത് പല ചെറുപ്പക്കാർക്കും മനസ്സിലാക്കാന് കഴിയാതെ പോയത് ഖേദകരമാണ്. ഈയിടെ കോഴിക്കോട്ടേ ഒരു യതീം ഖാനയില് നടന്ന ഒരു വിവാഹം വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു -അത്തരത്തിലുള്ള വിവാഹങ്ങള് എതിര്ക്കപ്പെടെണ്ടത് തന്നെയാണ്.എന്നാല് രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണ് അപൂർവങ്ങളില് അപൂരവമായി മാത്രം നടക്കുന്ന ഇത്തരം വിവാഹങ്ങള് എന്ന നിലയിലാണ് ചാനലുകള് ചര്ച്ച ചെയ്യ്തത് .ഇതേ നിലയില് ആലപ്പുഴയില് കലവൂരിനു സമീപം താമസിക്കുന്ന 14 വയസുകാരിയായ പെണ്‍കുട്ടി 38 വയസ്സുകാരനായ ജെ പ്രകാശ്‌ എന്നയാള് ഉടുപ്പി ക്ഷേത്രത്തില് വെച്ച് താലികെട്ടിയ വാര്ത്ത പത്രത്തില് വായിച്ചതോര്ക്കുന്നു.എന്നാല് ഇത് ഒരു ചാനലും ചര്ച്ച വിഷയമേ ആക്കിയില്ല.ഇതിന്റെ ചാനല് 'ധര്മ്മം " എന്തെന്ന് മനസ്സിലാവുന്നില്ല. ഇപ്പോള് ഉണ്ടായ ഈ വിവാദവുമായി ലീഗിന് ഒന്നും പ്രതികരിക്കാനില്ലെന്നു പാർട്ടി സെക്രട്ടറി അറിയിച്ചിട്ടും , പാര്ട്ടിയുടെ വിദ്യാർത്ഥി വിഭാഗം വിയോജിപ്പ് പരസ്യമായി അറിയിച്ചിട്ടും കേരളത്തിലെ ഇടതു പക്ഷ നേതാക്കള് ഇന്നലെ നടത്തിയ പ്രസ്ഥാവന "-ഇത് മുസ്ലിം ലീഗിന്റെ സാമൂഹിക ധ്രുവീകരണത്തിന്റെ ഭാഗമാണെന്നും,ലോക സഭാ തെരഞ്ഞെടുപ്പു മുന്നില് കണ്ടുള്ള പ്രവര്ത്തന മാണെന്നുമാണ്.ഇത് നമ്മുടെ നാടിന്റെ ശാപമാണ് ,ഏതു വിഷയം വന്നാലും അതിനെ രാഷ്ട്രീയ വല്ക്കരിക്കാനും അത് വോട്ട് ബാങ്ക് ആക്കാനുമുളള ശ്രമം ഏതു രാഷ്ട്രീയ പര്ടിയുറെ ഭാഗത്ത്‌ നിന്നുമുണ്ടായാലും പ്രോത്സാഹനീയമല്ല.40 വര്ഷം തുടര്ച്ചയായി ബംഗാള് ഭരിച്ചിട്ടും അവിടുത്തെ മുസ്ലിംകളുടെ ഉന്നമനത്തിനു വേണ്ടി ഒന്നും ചെയ്യാത്ത കമ്മ്യുണിസ്റ്റ് പാർട്ടി കേരളത്തില് മാത്രം എന്തെ മുസ്ലികളുടെ കാര്യത്തില് ഇത്ര താല്പര്യം കാണിക്കാന് കാരണം . മുസ്‌ലിം പണ്ഡിതന്മാരെ കാടന്മാരും അപരിഷ്ക്രിതരയും നിന്ദിക്കുന്ന സമൂഹമേ നിങ്ങൾ പരിഷ്ക്രിതരായി കാണുന്ന യൂറോപ്പിൽ 15 വയസ്സും അമേരിക്കയില് 16 വയസ്സുമാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രയമെന്നുകൂടി ഓര്ക്കുക ,എന്നാല് ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് ഈ പണ്ഡിതരു സമൂഹത്തോട് പരയുന്നതെന്നുകൂടി ഓര്ക്കുക .വിവാഹ പ്രായ വിഷയം വിവാദമാക്കാന് കാണിച്ച താല്പര്യത്തിന്റെ ഒരംശ മെങ്കിലും വിവാഹ ധൂര്തിനെതിരെയും സംസാരിക്കാന് തയരായെങ്കിൽ എന്നാശിച്ചു പോവുകയാണ് സ്ത്രീ ധനവും സ്വർണാ ഭരണങ്ങളും അനുബന്ധ ആചാരങ്ങളും പെണ് കുട്ടികളുടെ വിവാഹത്തിനു നിബന്ധനയകുന്ന വര്ത്തമാന കാല സാമൂഹിക ക്രമത്തെയാണ്‌ ചോദ്യം ചെയ്യപെടെണ്ടത്.ഒരു പെണ് കുട്ടിക്ക് വരണമാല്യം ചാർത്തപ്പെടെണ മെങ്കില് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ്‌ ആധുനിക സമൂഹം രക്ഷിതാക്കളുടെ മേല് അടിചെല്പ്പിക്കുന്നത് .ശേഷമങ്ങോട്ടും ബാധ്യതകള്ടെ കൂമ്പാരമാണ് സല്ക്കരങ്ങള് ,അടുക്കള കാണൽ എന്നിങ്ങനെ നീളുന്നു അത് .പണ ക്കാരന് ഇതൊക്ക സ്നേഹ പ്രകടനവും പൊങ്ങച്ചവും ഒക്കെയാവാം പക്ഷെ അതിന്നു നാട്ടചാരമായി മാറിയതിനാല് പവങ്ങളായ രക്ഷിതാക്കള് പെടാ പാട് പെടുകയാണ് . വിവാഹത്തിന് വധുവിനെ സ്വർണാഭരണ വിഭൂഷിതയായി നിര്ത്തുക എന്ന അന്തമായ സങ്കല്പം മാരേന്ടതുണ്ട് .സ്വര്ണ മുതലാളിമാരുടെ പരസ്യങ്ങള്ക്ക് അടിമപ്പെട്ടു വധുവണിയുന്ന സ്വര്ണം നോക്കി പിതാവിന്റെ സാമ്പത്തിക അടിത്തറയളക്കുന്ന സമീപനം മാറെണ്ടതുണ്ട് .ഇന്ത്യയിലെ പോലെ വിശിഷ്യ കേരളത്തിലെ പോലെ വിവാഹ ദിനം കിലോക്ക ണക്കിന് സ്വര്ണമണിയുന്ന ഏര്പ്പാട് മറ്റൊരു രാജ്യത്തും ഉള്ളതായി അറിവില്ല .വസ്ത്രങ്ങളും പൂക്കള് മായാണ് അവർ വധുവിനെ പ്രത്യേക വല്ക്കരിക്കുന്നത്. വിവാഹ പ്രായ വിവാദത്തില് മുസ്ലിം പണ്ഡിതന്മാര്ക്ക് നേരെ തിരിഞ്ഞവർ ആലോചിക്കുക നിങ്ങളുടെ ഈ പ്രതികരണ ശേഷി അനുമതി യോടെ ലൈഗിക ബന്ദത്തില് എര്പടനുള്ള കുറഞ്ഞ പ്രായം 16 ആയി നിര്നയിച്ചപ്പോള് പ്രകടിപ്പിക്കെണ്ടാതയിരുന്നു .ഇങ്ങനെ യുള്ള ഒരു സമൂഹത്തില് വിവാഹ ബന്ധതിലെര്പ്പെട്ടു കുടുംബ ജീവിതം നയിക്കാന് പ്രായ പൂര്ത്തിയായ 18 നു മുന്പുള്ള ഒരു പെണ്‍കുട്ടിക്ക് അവകാശമില്ലേ ? ഭരണ ഘടനാ പരമായ ന്യൂന പക്ഷത്തിന്റെ അവകാശങ്ങള് ചോദ്യം ചെയ്യപ്പെടുമ്പോള് അതില് പ്രതിഷേധം അറിയിക്കാന് രാജ്യത്തെ ഒരു പൌരനെന്ന നിലയിലുള്ള തങ്ങളുടെ അവകാശം വിനിയോഗിക്കുന്നതൊടോപ്പം ഒരു സമൂഹത്തെ പ്രതിനിധീകരിക്കുന്നവര് എന്ന നിലയിലുള്ള പ്രവര്ത്തനം മാത്രമാണ് പണ്ടിതന്മാരിൽ നിന്നും ഉണ്ടായിട്ടുള്ളത് -തികച്ചും സ്വാഗതാർഹമായ പ്രവര്ത്തനത്തിന് സർവ്വ ഭാവുകങ്ങളും നേരുന്നു . സവാദ് പേരാമ്പ്ര ജിദ്ദ 0509382286

No comments:

Post a Comment