കരിപ്പൂർ : സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഭാഗമായി
ഹജ്ജ് സെല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 32 ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരില്‍ 26 പേര്‍
ഇന്നലെ ഹജ്ജ് ഹൗസില്‍ എത്തി. യാത്രാ രേഖകള്‍ ഇവര്‍ക്ക് കൈമാറി.
ആദ്യ ദിവസം ഹാജിമാരെ തിരിച്ചറിയുന്നതിനുള്ള ലോഹ
വളകളും ബാഡ്ജും വേര്‍തിരിച്ചു തുടങ്ങി. പാസ്‌പോര്‍ട്ടുകള്‍ ഇന്നു മുതല്‍
വേര്‍തിരിച്ചു തുടങ്ങും. ഹാജിമാര്‍ക്കുള്ള 10 ലിറ്റര്‍ സംസം വെള്ളം കരിപ്പൂരില്‍
നിന്നു കൈമാറും. ഹാജിമാരെ ജിദ്ദയില്‍ ഇറക്കി മടങ്ങിവരുന്ന വേളയില്‍ സംസം വെള്ളം
സഊദി എയര്‍ലൈന്‍സ് കരിപ്പൂരിലെത്തിക്കും.
വിമാനത്താവളത്തില്‍ ഇവ സൂക്ഷിക്കുവാനുള്ള
സംവിധാനമൊരുക്കിയിട്ടുണ്ട്. ആഭ്യന്തര ടെര്‍മിനലാണ് ഹജ്ജ് ടെര്‍മിനലായി ഉപയോഗിക്കുക.
വിമാനത്താവളത്തിലും വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാവും.
No comments:
Post a Comment